2011 ഡിസംബർ 28, ബുധനാഴ്‌ച

മൊട്ടതല

മൊട്ടത്തല  അഥവാ  മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ്
നിങ്ങളുടെ കാഴ്ച്ചയെ ആശ്രയിച്ചിരിക്കുന്ന 
ഒരു അനുഭവം ആണ്
ഈ തലയെ  നിങ്ങള്‍ ഗയയില്‍ കണ്ടാല്‍
 ബുദ്ധഭിക്ഷു  എന്ന് വിളിക്കാം
ഈ തല നിങ്ങള്‍  മക്കയിലെ തെരുവില്‍ കണ്ടാല്‍
ഹജ്ജോ ഉമ്രയോ കഴിഞ്ഞെന്നു കരുതപ്പെടാം
ഈ മൊട്ട തല  ചിലനാടില്‍  കലാപകാരികളുടെ
അടയാളം ആണ്
ഈ മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ്‌
പളനിയില്‍ കണ്ടാല്‍  ഏതോ നേര്‍ച്ചയാണ്‌
ഈ മൊട്ട തല  ഗള്‍ഫില്‍ കണ്ടാല്‍
ചോദ്യം  ......?
ചോദ്യം ............?
ഇത്രയും കാലം ജയിലില്‍ ആയിരുന്നോ   എന്നാകാം
അതിനാല്‍  ഒരു മൊട്ടത്തല
കാണുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു

2011 ഡിസംബർ 23, വെള്ളിയാഴ്‌ച

സ്വത്വം

വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍
പോക്കെറ്റില്‍ നിന്നും ഒലിച്ചു പോയ മൊബൈല്‍
അന്യ വാഹനത്തിന്റെ ടയറിനു  ഭക്ഷണമാകുന്നത്
നിര്‍വികാരതയോടെ കണ്ടു ഞാന്‍
എന്റെ വിരല്‍ തുമ്പില്‍
സംഗീതം പൊഴിച്ച താക്കോല്‍ ഫലകം *
സ്വകാര്യതയ്ക്ക് കൂട്ടായി ഞാന്‍ കരുതിയ കവിതകള്‍
എന്നിലെ വികാരങ്ങളെ ത്രസിപ്പിച്ച
ബ്ലു ടൂത്ത്  നീലിമ
ഞാന്‍ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നു എന്ന്
അറിയിക്കാന്‍ കരുതി വെച്ച മൂന്നുറില്‍ പരം
നമ്പരുകള്‍
നമ്പരുകള്‍ ചതഞ്ഞരഞ്ഞപ്പോള്‍
മുറിഞ്ഞു പോയ ബന്ധങ്ങള്‍
ഭൂഗോളത്തെ വിരല്‍ തുമ്പില്‍ എത്തിച്ചിരുന്ന
ഒരു ശവം  എന്റെ മുന്നില്‍ കിടയ്ക്കുകയാണ്
ഇനി ഇപ്പോള്‍ ആരെയും വിളിക്കാന്‍ വയ്യ
ഇനി ഒരു പുതു മൊബൈലില്‍ എന്റെ
ജീവന്‍ പകരും വരെ
എന്നെ വിളിക്കരുത്
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍
തിരക്കിലാണ് എന്നോ
നിലവിലില്ല എന്നോ
കേട്ടാല്‍
ഞാന്‍
ഇവിടെയില്ല എന്ന്  കരുതരുത്
നമ്പര്‍
ഇല്ലാതെയും
ഞാന്‍
ഉണ്ടായിരുന്നു
അമ്മയാണെ സത്യം
ഞാന്‍ നിലവിലുണ്ട്

2011 ഡിസംബർ 12, തിങ്കളാഴ്‌ച

ഒരു കര്‍ഷകനും കൂടി

ഇന്ന് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ്
ചത്തതും  ചാവാന്‍ പോകുന്നതും ആയ എല്ലാ ഓര്‍മകളെയും
ഫുരിടനില്‍  മുക്കി കൊല്ലണമെന്ന്
ചാവാത്ത ഓര്‍മ്മകള്‍ കരിന്തേളായി
ബോധമണ്ഡലം  ഇരുക്കെ പിടിക്കെ
കാകന്‍ ആയും പരുന്തായും
ഒന്തായും വിഷചിലതിയായും
 അണിഞ്ഞ എല്ലാ വേഷങ്ങളും 
 പാമ്പ് കൊത്തിയ നെഞ്ചകവും
ആത്മാവിന്റെ നീളത്തിനു സമമായി
അളന്നു മുറിച ദേഹവും
എല്ലാം ഉപേക്ഷിക്കാന്‍  തീരുമാനിച്ചതാണ്
ഫ്യുരിടനില്‍ മുക്കി കൊല്ലാന്‍ തീരുമാനിച്ചതാണ്
നന്നായി വിളഞ്ഞ കതിര് നോക്കി
നന്നായി പോറ്റിയ മകളെ നോക്കി
വീണ്ടും വരും നല്ല നാളെ നോക്കി
നോക്കി നോക്കി കുറഞ്ഞ ആയുസ്സില്‍ നോക്കി
ജാതക പെരുവഴിയില്‍  രാഹുവും കേതുവും
ഉറഞ്ഞു തുള്ളിയ ചിതലരിച്ച താളുകളില്‍
ബാങ്കിലെ  കട ബാദ്ധ്യതയുടെ  കണക്കുകള്‍
മനകണക്കി നേക്കാള്‍  വയുവേഗം
ആര്‍ജിച്ചു വരുന്നതിനും മുന്നേ
ഉപേക്ഷിക്കണം . 
അഹം ഫ്യുരിടനില്‍ തിളപ്പിച്ച്‌ കൊല്ലണം

2011 ഡിസംബർ 8, വ്യാഴാഴ്‌ച

മയ്യഴി സഞ്ചാരം..

ഭൂപട രേഖയുടെ അടിത്തട്ടില്‍  ആരും കാണാത്ത
പറക്കല്ലിനടിയില്‍ നിന്നും മയ്യഴിയുടെ പാറക്കല്‍ അതിര് തുടങ്ങി
തലയില്‍ ഇത്തിരി പോലും പൂഴിയില്ലാത്ത പൂഴിതലക്കാരന്‍
അത് കണ്ടു പിടിച്ചു
അഴിമുഖത് കാറ്റ് കൊണ്ടിരുന്ന  അഴിയൂരുകാരന്‍ പാതി കാല്‍
അഴിയില്‍ നിന്നും ഊരി ഭൂപടതിനിപ്പുറത്തു വെച്ചു..
ചെക്ക്‌ പോസ്റ്റിലെ പോലീസ് കാരന്  സംശയം ഇവന്‍ കേരള കാരനോ.മയ്യെ കാരനോ?
മയ്യെലെ പോലിസിനെ കണ്ടാല്‍ മനസ്സിലാവും
മയ്യെലെ ജനങ്ങളെ കണ്ടാല്‍ മനസ്സിലാവില്ല എന്നാണല്ലോ ചൊല്ല്
വളവില്‍ എത്തിയിട്ടും ഞാന്‍  വളഞ്ഞു പോയില്ല
ആന; വാതുക്കള്‍.എത്തിയിട്ടും ആനയെ കണ്ടില്ല
മഞ്ചക്കല്‍ പോയപ്പോള്‍ മഞ്ചലും കണ്ടില്ല
എന്നെ കാക്കണേ പുതലതപ്പാ
എല്ലാ വഴികളും അതിര്‍ത്തിയിലേക്ക് തന്നെ
ഇനി രണ്ടെണ്ണം അടിചിട്ടവാം യാത്ര
ഓട്ടോ പിടിയടെയ് ...
ചേട്ടാ ഒന്ന് മൂല കടവ് വരെ  പോണല്ലോ
മീറ്റര്‍ ഇല്ലാത്ത ഓടോയ്ക്ക് തോന്നുന്നതെല്ലാം മീറ്റര്‍
ചെറുകല്ലായി തോന്നിയതെല്ലാം പാറക്കല്ല് തന്നെ
കരയില്ലാത്ത..ചാലും കടന്നു ചാലക്കരയില്‍ എത്തിയപ്പോള്‍
പോന്തയട്ടെ  പൊന്തയിലേക്ക്  ഒരു വഴി
അതും പോകുന്നതു അതിര്‍ത്തിയിലേക്ക് തന്നെ
ചലക്കര പള്ളിയില്‍ ജുമു ആ കഴിഞ്ഞ ശേഷം ചിലര്‍
മാഹി പള്ളി പെരുന്നാളിനും
കൊയ്യോടന്‍ കോറോത്ത് തിറ കാണാനും പോകുന്നത് കണ്ടു
നാലുതറയില്‍ എത്തിയപ്പോള്‍ തറയില്ല
പക്ഷെ നാലു വഴിയുണ്ട്
എല്ലാം ഓരോ അതിര്‍ത്തിയിലേക്ക്
പള്ള നിറയെ  പള്ളൂരില്‍ നിന്നും ശാപ്പാട്
ഇരട്ട പിലാവില്ലെങ്കിലും..ഒരൊറ്റ പിലാവ്
അതും കണ്ടില്ല  ഈ  ഗ്രാമാതിര്‍ത്തിയില്‍
ഇടയില്‍ ഒരു പീടികയില്‍ കയറി സിഗരെട്റ്റ് പുകച്ചു
ഇടയില്‍ പീടിക  കഴിഞ്ഞിട്ടും നാലു വഴി
അതും അതിര്‍ത്തി തേടി പുളഞ്ഞു പോയി
ഇനി പന്തക്കല്‍ പോയി ഒരു പന്തം വാങ്ങണം
ആപന്തം നെഞ്ചത്ത്‌  കൊളുത്തിയിട്ടു വേണം ...
തിരിച്ചു നേരെ ...സെമിത്തേരി റോഡിലേക്ക് ...പോകാന്‍
സെമിത്തേരി റോഡില്‍ അതിരുകളില്ല
നേരെ ..പോയാല്‍ അവിടെ തന്നെ എത്തും

2011 ഡിസംബർ 7, ബുധനാഴ്‌ച

മയ്യഴിയുടെ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം ..

1954 ജൂലൈ 16-നാണ് ഫ്രഞ്ച് സാമ്രാജ്യത്വം എന്നന്നേക്കുമായി മാഹിയില്‍നിന്നും കെട്ടുകെട്ടിയത്. അതുവരെ സ്വതന്ത്ര ഇന്ത്യക്കകത്ത് ഇത് ഫ്രഞ്ചധീന പ്രദേശമായിത്തന്നെ നിലനിന്നു. ഉജ്വലമായ ജനകീയ മുന്നേറ്റത്തിലൂടെയാണ് മാഹിയുടെ വിമോചന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായത്. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് നിര്‍ണായകവും അതേസമയം ത്യാഗഭരിതവുമാണ്.

ബ്രിട്ടീഷധിനിവേശത്തില്‍നിന്ന് ഇന്ത്യ മോചിതമായിട്ടും ഇന്ത്യക്കകത്ത് ഫ്രഞ്ച്, പോര്‍ച്ചുഗീസ് നാട്ടുരാജ്യാധിപത്യങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നത് ദേശാഭിമാനികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിതന്നെ കണ്ടു. 1950 ജനുവരി 26-ഓടെ ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പദവിയിലേക്ക് ഉയരുകയും ചെയ്തു. മാത്രമല്ല 1952 ജനുവരിയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം ആദ്യ തെരഞ്ഞെടുപ്പും നടന്നു. എന്നിട്ടും ഫ്രഞ്ച് അടിമത്തത്തില്‍ പോണ്ടിച്ചേരി, യാനം, കാരയ്ക്കല്‍, മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതുച്ചേരി അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും നുകവും പേറി നിലനിന്നു. വിമോചന സ്വപ്നങ്ങള്‍ തദ്ദേശിയരില്‍ ഉടലെടുക്കാന്‍ ഇത് കാരണമായി. സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ഒടുങ്ങാത്ത ദാഹമായി അത് മാറാന്‍ പിന്നെ അധികകാലം വേണ്ടിവന്നില്ല. ഫ്രഞ്ചധീന പ്രദേശങ്ങളില്‍ മാത്രമല്ല സ്വതന്ത്ര ഇന്ത്യന്‍ ജനതയിലും ഈ മോഹം ശക്തമായി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ മുമ്പോട്ടുവന്നു. ഇങ്ങനെ രൂപംകൊണ്ട 'ജനസഭ' മാഹി വിമോചനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചു.

ഇതേ സമയം തന്നെയാണ് ഫ്രഞ്ച് ഇന്ത്യയുടെ പരിപൂര്‍ണ സ്വാതന്ത്ര്യം അടിയന്തരാവശ്യമാണെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടി പ്രഖ്യാപിച്ചത്. മഹാജനസഭയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അത് ഒരു പുതിയ ദിശാബോധം നല്‍കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന 1947 ആഗസ്ത് 15ന് തന്നെ ഫ്രഞ്ചുകാരും ഇന്ത്യ വിടണം-ഇതായിരുന്നു ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടിയുടെ ഉറച്ച നിലപാട്. ഫ്രഞ്ച് ഇന്ത്യന്‍ അസംബ്ളിയില്‍ കമ്യൂണിസ്റ്റംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കി. എന്നാല്‍ മഹാജന സഭാംഗങ്ങള്‍ അസംബ്ളിയില്‍ ഇത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ ബോധപൂര്‍വം വിട്ടുനിന്നു. 1948 ഒക്ടോബര്‍ 21-ന് മഹാജനസഭക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ ഇതിന് നല്ല തെളിവാണ്. അവര്‍ മാഹിയിലെയും പള്ളൂരിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ കൈയേറി രേഖകള്‍തീയിട്ടു. പൊലീസുകാരെ ബന്ദികളാക്കി. പിന്നീട് മഹാജന സഭക്കാര്‍ മാഹിയിലെയും നാലുതറയിലെയും കമ്യൂണിസ്റ്റു പാര്‍ടിക്കുനേരെ തിരിഞ്ഞു. പാര്‍ടിക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി സമീപത്തുള്ള ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്ത് തടവിലാക്കി. ശരിക്കും കമ്യൂണിസ്റ്റ് വേട്ടതന്നെ . തുടര്‍ന്ന് മഹാജന സഭക്കാര്‍ മാഹി ഭരണാധികാരം പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു.

രാഷ്ട്രീയവും ജനാധിപത്യപരവുമായ എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തി സംഘടിപ്പിച്ച ഈ സമരംജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും എതിര്‍പ്പിന് ഇടയാക്കി. മഹാജന സഭക്കാര്‍ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. അതുകൊണ്ടുതന്നെ അവര്‍ ഉണ്ടാക്കിയ താല്‍ക്കാലിക മന്ത്രിസഭക്ക് കേവലം നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. മാഹിയുടെ അധികാരം പിടിച്ചെടുത്തെന്ന വാര്‍ത്തയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു പടക്കപ്പല്‍ മാഹി തീരത്തേക്കയച്ചു. അതില്‍നിന്നും ഒരു ബോട്ടില്‍ പന്ത്രണ്ടോളം സായുധ പട്ടാളക്കാര്‍ മാഹിയിലേക്ക് മാര്‍ച്ച് ചെയ്തു. മഹാജന സഭക്കാര്‍ ഉയര്‍ത്തിയ ദേശീയ പതാക പട്ടാളക്കാര്‍ വലിച്ചു താഴ്ത്തി. പകരം ഫ്രഞ്ചു പതാക ഉയര്‍ത്തി. ഈ സമയം മഹാജന സഭക്കാര്‍ യാതൊരു ചെറുത്തുനില്പിന് തയ്യാറായില്ല എന്നു മാത്രമല്ല പട്ടാളക്കാരുടെ തൊപ്പി കണ്ടതോടെ മഹാജന സഭക്കാരുടെ മാഹി സര്‍ക്കാര്‍ ചിതറി. നേതാക്കള്‍ പലരും ഫ്രഞ്ചതിര്‍ത്തിയും കടന്ന് ഇന്ത്യയില്‍ അഭയം തേടി.

1954 ആയതോടെ മാഹിയില്‍ പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ സംജാതമായി. മയ്യഴിയുടെ വിമോചനം നീട്ടിവെക്കാന്‍ വയ്യാത്തവിധം അത് സജീവ വിഷയമായി മാറി. ശരിയായ നിലപാടുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ടി കൂടുതല്‍ കരുത്തു നേടി. ദേശാഭിമാനികളെയും വിമോചന ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പുത്തന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പാര്‍ടി മുമ്പോട്ടു വന്നു. ഇതിന്റെ ഭാഗമായി കമ്യൂണിസ്റ്റു പാര്‍ടിയും മഹാജനസഭയുമായി യോജിച്ച് സ്വാതന്ത്ര്യ സമര മുന്നണിക്ക് തുടക്കമിട്ടു. സി എച്ച് കണാരന്‍, എം കെ കേളു, വാഴയില്‍ ഗോപി, പി വി കുഞ്ഞിരാമന്‍, പി വി കുട്ടി, കോട്ടായി കണാരന്‍മേസ്ത്രി, കെ മാധവന്‍, കുനിയില്‍ കൃഷ്ണന്‍ തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കള്‍ മയ്യഴിയിലും പരിസരങ്ങളിലും ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫ്രഞ്ച് അധീനത്തിലുള്ള മാഹിയുടെ ഭാഗമായ ചെറുകല്ലായിയെ വിമോചനത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രമായി ഇവര്‍ കണ്ടു. മാഹി പുഴയും കടന്ന് കണ്ണൂരിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറുകുന്നിന്‍പ്രദേശമാണ് ചെറുകല്ലായി. പടുമരങ്ങളും കശുമാവും നിറഞ്ഞ ഈ കുന്നിന്‍പുറത്തുനിന്ന് നോക്കിയാല്‍ മയ്യഴിയുടെസൂക്ഷ്മ ചലനങ്ങള്‍ കാണാം. കുന്നിറങ്ങിയാല്‍ മൂന്നു ഭാഗവും കേരളം. എല്ലാംകൊണ്ടും സുരക്ഷിതം. അതുകൊണ്ടുതനെ ചെറുകല്ലായി മോചിപ്പിക്കുക ആദ്യ ലക്ഷ്യമായി വിമോചന പോരാളികള്‍ അടയാളപ്പെടുത്തി. മോചന പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ചെറുകല്ലായിക്ക് സമീപത്തുള്ള കേരളത്തിലെ മൂഴിക്കരയില്‍ സമ്മേളനം വിളിച്ചുചേര്‍ത്തു. എകെജിയുള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആവേശം കത്തിനില്‍ക്കുന്ന ആ സമ്മേളനം- മയ്യഴിയുടെ വിമോചനം കമ്യൂണിസ്റ്റുപാര്‍ടിയുടെ അടിയന്തര ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മാഹിക്കും നാലുതറക്കുമിടയിലുള്ള ചെറുകല്ലായിയുടെ വിമോചനപ്പോരാട്ടങ്ങള്‍ ഇതോടെ പാര്‍ടി ഏറ്റെടുത്തു.

ഇതേസമയം മഹാജനസഭയുടെ നിലപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തിന് സഹായകമായിരുന്നില്ല. അവരുടെ ഉദ്ദേശശുദ്ധിയിലും ആത്മാര്‍ഥതയിലും പാര്‍ടിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ടി തനിച്ചുതന്നെ സമരഭൂമിയില്‍ അടിപതറാതെ ചെറുകല്ലായിയുടെ മക്കളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സന്നദ്ധമായി. അവര്‍ ചെങ്കൊടി കൈയിലേന്തി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോണ്ടിച്ചേരിയില്‍നിന്നും തമിഴ് പൊലീസുകാരെ വന്‍തോതില്‍ ചെറുകല്ലായിയില്‍ കൊണ്ടുവന്നിറക്കി. സായുധരായ തമിഴ് ശിപ്പായിമാരുടെ ഉരുക്കുമുഷ്ടിയില്‍ ഈ പ്രദേശം ഞെരിഞ്ഞമര്‍ന്നു. ഇതുകൊണ്ടൊന്നും പോരാളികള്‍ മുട്ടുമടക്കിയില്ല. മയ്യഴിയുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് കേരളാതിര്‍ത്തിയിലുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറ് പതിവ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തി. ഫലത്തില്‍ ഇന്ത്യയും ഫ്രഞ്ച് അധീന പ്രദേശമായ മാഹിയും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

സമരം ശക്തിപ്പെട്ടു. 1954 ഏപ്രില്‍ 26-ാം തിയ്യതി അര്‍ധരാത്രി മയ്യഴിയുടെ പടിഞ്ഞാറന്‍ ചെരിവിലൂടെ ചെങ്കൊടിയേന്തിയ മുപ്പതോളം പോരാളികള്‍ ചെറുകല്ലായിലേക്ക് നീങ്ങി. ശിപ്പായി ക്യാമ്പ് പിടിച്ചടക്കുകയായിരുന്നു ലക്ഷ്യം. തലശേരിയിലെ വയലളം, കോടിയേരി, ഗോപാലപ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലെ ചെറുപ്പക്കാരാണ് സ്വന്തം ജീവന്‍ ബലികഴിച്ചും ആയുധപ്പുര പിടിച്ചടക്കാന്‍ തയ്യാറായി മുന്നോട്ടു നീങ്ങിയത്. കൊടും രാത്രിയില്‍ കുറ്റിക്കാടും കുന്നും അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ വഴികളിലൂടെ അവര്‍ ക്യാമ്പ് വളഞ്ഞു. ഈ സമയം സമര സഖാവും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ കെ കെ ജി അടിയോടി സായുധ പൊലീസിന്റെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അതോടെ അവിടം യുദ്ധക്കളമായി മാറി. ചുകപ്പന്‍ ചെറുപ്പക്കാര്‍ക്ക് നേരെ പൊലീസുകാര്‍ വെടിയുതിര്‍ത്തു. അടിയോടിയെ തോക്കിന്റെ ചട്ടകൊണ്ട് ക്രൂരമായി തല്ലി. ബോധമറ്റുവീണ അടിയോടിയെ സമരഭടന്മാര്‍ താങ്ങിയെടുത്തു തലശേരി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ കാരണം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വെടിയൊച്ചയും കൂട്ട നിലവിളിയും ബഹളവും കൂരിരുട്ടില്‍ ചെറുകല്ലായി കുന്നിന്‍പുറത്ത് വലിയ പ്രതിധ്വനിയായി പരന്നു. ഉശിരനായ പോരാളി പി പി അനന്തന് വെടിയേറ്റു. അനന്തനെയുംകൊണ്ട് സമര ഭടന്മാര്‍ അതിസാഹസികമായി തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നിട്ടും ആത്മവീര്യം ചോരാതെ പോരാളികള്‍ കൂടുതല്‍ സമരോത്സുകരായി. എന്നാല്‍ സായുധ ശിപ്പായിമാരാകട്ടെ, ഭയവിഹ്വലരായി ആത്മരക്ഷാര്‍ഥം ക്യാമ്പ് ഉപേക്ഷിച്ചു തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പോകുംവഴിയില്‍ ശിപ്പായിമാര്‍ സമര സഖാക്കളിലൊരാളായ എം അച്യുതനെ നിറയൊഴിച്ചുകൊന്നു. ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും വിമോചനപ്പോരാളികള്‍ സമരപഥങ്ങളില്‍ അടിപതറാതെ മുന്നേറി. അങ്ങനെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും ഉജ്വല ചരിതം രചിച്ചുകൊണ്ട് 1954 ഏപ്രില്‍ 27-ാം തിയ്യതി വൈകുന്നേരം നാലു മണിയോടെ ചെറുകല്ലായിയുടെ നെഞ്ചില്‍ വിമോചനപതാക പാറിക്കളിച്ചു. ചെറുകല്ലായിയെ മോചിപ്പിച്ചു. വിലപ്പെട്ട രണ്ടു ജീവന്‍ കൊടുത്തിട്ടാണ് ചെറുകല്ലായിയുടെ മോചനം യാഥാര്‍ഥ്യമായത്. സഖാക്കള്‍ അനന്തനും അച്യുതനും ചെറുകല്ലായ് രക്തസാക്ഷികളെന്ന പേരില്‍ വിപ്ളവകാരികളുടെ സിരകളില്‍ സമരവീര്യം പ്രവഹിപ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റു പാര്‍ടി തലശേരി ഫര്‍ക്കാ കമ്മിറ്റി അംഗവും ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവുമായ പി പി അനന്തന്‍ ഇങ്ങയില്‍പീടിക സ്വദേശിയായിരുന്നു. 1949-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രക്തസാക്ഷിയാവുമ്പോള്‍ സഖാവിന്റെ പ്രായം 34 വയസ്. രക്തസാക്ഷി അച്യുതനാകട്ടെ പാര്‍ടിയുടെ നിശബ്ദ പോരാളിയായിരുന്നു. ഗോപാലന്റെയും യശോദയുടെയും മൂത്ത മകനായ അച്ചുതന്‍ ഗോപാലപ്പേട്ടയിലെ ബീഡിത്തൊഴിലാളിയായിരുന്നു. 38-ാമത്തെ വയസിലാണ് സഖാവിന്റെ രക്തസാക്ഷിത്വം.

അങ്ങനെ ചെറുകല്ലായിയുടെ മോചനം സാക്ഷാല്‍ക്കരിച്ചതോടെ മാഹിയുടെ സ്വാതന്ത്ര്യ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. മാഹി വിമോചനമെന്ന ലക്ഷ്യത്തോടെ കൂട്ടായ സമരം ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുപാര്‍ടി തീരുമാനിച്ചു. മഹാജന സഭയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ടിതന്നെ മുന്‍കൈ എടുത്തു. ഇതിന് തടസമായി വന്നത് സഭയുടെ നേതാവായ ഐ കെ കുമാരന്‍മാസ്റ്ററായിരുന്നു.ചെറുകല്ലായി വിമോചനത്തിനു ശേഷം പാര്‍ടിയും മഹാജന സഭയും സംയുക്തമായി ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫ്രഞ്ച് ചാരന്മാരെന്ന് മുദ്രകുത്തി നിരവധി നിരപരാധികളെ മഹാജന സഭക്കാര്‍ പിടിച്ചുകൊണ്ടുവന്നു മര്‍ദിച്ച് അവശരാക്കിയ ശേഷം ഇവരെ ഈ ഓഫീസിലേക്ക് തള്ളുന്ന രീതിയെ പാര്‍ടി അംഗീകരിച്ചില്ല. മാഹിയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് നിലകൊള്ളുക എന്ന മുഖ്യധാരയില്‍നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന പ്രവണത കുമാരന്‍മാസ്റ്റരും അവരുടെ സഭയും കാണിക്കുന്നതായും പാര്‍ടിക്ക് ബോധ്യപ്പെട്ടു. ഇതോടെ കമ്യൂണിസ്റ്റു പാര്‍ടി സ്വന്തം കൊടിക്കു കീഴില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കരുത്തുറ്റ സ്വാതന്ത്യ പ്രസ്ഥാനമായി മുമ്പോട്ട് പോവാന്‍ തീരുമാനമെടുത്തു. ചെറുകല്ലായി ഓഫീസില്‍ അകാരണമായി തടങ്കലില്‍ വെച്ച മുഴുവനാളുകളെയും കമ്യൂണിസ്റ്റു പാര്‍ടി മോചിപ്പിച്ചു. തുടര്‍ന്ന് 'നാലുതറ'യില്‍ ക്യാമ്പ് ചെയ്ത പട്ടാളക്കാരെയും പൊലീസുകാരെയും മാഹിയിലേക്ക് തുരത്തിയോടിച്ചു. അടുത്ത ഘട്ടമായി മാഹി വിമോചനത്തിനുള്ള അന്തിമ പോരാട്ടത്തിന് പാര്‍ടി സജ്ജമായി. മാഹിയുടെ ചുറ്റുമുള്ള കേരളാതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച്, പോരാട്ടങ്ങള്‍ക്ക് ചൂട് പകരാന്‍ ആവേശകരമായ ആഹ്വാനങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. ഇതുകണ്ട് മഹാജന സഭക്കാര്‍ക്ക് വെപ്രാളമായി. അവര്‍ മുഖം രക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വിമോചന ജാഥ തട്ടിക്കൂട്ടാന്‍ ശ്രമിച്ചു.

ഈ സമര പ്രഹസനത്തെ ജനങ്ങള്‍ സ്വീകരിച്ചില്ല. മറിച്ച് ജനം മുഴുവന്‍ പാര്‍ടിയോടൊപ്പമാണെന്ന് തെളിയുന്ന സ്ഥിതിയാണ് വന്നുചേര്‍ന്നത്. പോരാട്ടത്തിന് ജനങ്ങള്‍ പാര്‍ടിയോടൊപ്പം ഒഴുകി. 1954 ജൂലൈ 14-ാം തിയ്യതി മാഹി വിമോചനത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കി. മാഹിയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും നിരവധി സഖാക്കള്‍ ചെറുജാഥയായി നീങ്ങി ഇവരോടൊപ്പം കണ്ണിചേര്‍ന്നു. സമരോത്സുകരായ ഇവര്‍ മാഹിയിലേക്ക് ഇരച്ചുകയറി. ഫ്രഞ്ച് ഭരണകൂടം ഈ ജനമുന്നേറ്റത്തില്‍ പകച്ചുനിന്നു. പ്രതിരോധിക്കാന്‍ കഴിയാത്തവണ്ണം അവര്‍ കരുത്തരായിരുന്നു. സ്വന്തം മണ്ണു തിരിച്ചേല്‍പ്പിക്കാന്‍ സമരസന്നദ്ധരായി വന്നവരുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഫ്രഞ്ച് ഭരണാധികാരികള്‍ അധികാരം വിട്ടിറങ്ങാന്‍ തയ്യാറായി. അങ്ങനെ 1954 ജൂലൈ 16-ന് മാഹിയുടെ ഭരണം മാഹിക്കാര്‍ക്കുതന്നെ തിരിച്ചുകിട്ടി. അഥവാ മാഹി സ്വതന്ത്രമായി. ഇന്ത്യയുടെ ദേശീയ പതാക മയ്യഴിയുടെ ഭരണ സിരാകേന്ദ്രത്തിനു മുകളില്‍ പാറിപ്പറന്നു.

മാഹി വിമോചന സമരഭൂമികയില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. അവര്‍ക്കിടയില്‍ ഉസ്മാന്‍മാസ്റ്ററുടെയും എന്‍ സി കണ്ണന്റെയും പേര് വേറിട്ടുനില്‍ക്കുന്നു. ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയും പിടിച്ച് മുന്നേറിയ ഉസ്മാന്‍ മാസ്റ്ററെയും കണ്ണനെയും പൊലീസും വാടകഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഉസ്മാന്‍മാസ്റ്റര്‍ ഏതാനും ദിവസത്തിനു ശേഷം അന്ത്യശ്വാസം വലിച്ചു.

മാഹി വിമോചനത്തെ എളുപ്പമാക്കിയ ഒരാഗോള സാഹചര്യവും ശ്രദ്ധേയമാണ്. മാഹിയിലേക്ക് പടക്കപ്പലയക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഫ്രഞ്ച് ഭരണകൂടം അക്കാലത്ത് ഒരു പ്രമേയം കൊണ്ടുവന്നു. എന്നാല്‍ സോവിയറ്റ്യൂണിയന്‍ വീറ്റോ ഉപയോഗിച്ച് ആ പ്രമേയ അവതരണ ശ്രമം പരാജയപ്പെടുത്തി. ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ആത്മവീര്യത്തെ തകര്‍ത്ത് വിയത്നാമിലെ ഫ്രഞ്ച്കോളണിയായ 'ദിന്‍ബിന്‍' മോചിപ്പിക്കപ്പെട്ടതും മാഹി വിമോചനപ്പോരാട്ടത്തിന് സഹായകമായി.

1954 ജൂലൈ 16 മാഹിയെ സംബന്ധിച്ച്, സ്വന്തം നാടിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ അവകാശം ലഭിച്ച നിര്‍ണായക ദിവസമാണ്. ഇതിനു വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് ദേശീയവും സാര്‍വദേശീയവുമായ ഒരു തലത്തില്‍നിന്ന് നോക്കുമ്പോള്‍, ഉജ്വലവും ആദര്‍ശാത്മകവുമാണെന്ന് കാണാം. ഇക്കാരണങ്ങളാല്‍ മാഹി വിമോചനവും കമ്യൂണിസ്റ്റു പാര്‍ടിയും തമ്മിലുള്ള നാഭീനാള ബന്ധം ആര്‍ക്കും മുറിച്ചുമാറ്റാന്‍ കഴിയില്ല.

2011 നവംബർ 18, വെള്ളിയാഴ്‌ച

കുരുമുളക് വള്ളികള്‍

 ഈ കുരുമുളക് വള്ളികള്‍ മുത്തശ്ശിയോട്  പറഞ്ഞത്
ഞാന്‍ കേട്ടിരുന്നില്ല  എങ്കിലും
 എല്ലാ പ്രഭാതങ്ങളിലും  ഈ കുരുമുളക് വള്ളി കെട്ടി പിടിച്ചു കയറുന്ന
 കവുങ്ങിന് ചുവട്ടില്‍ ഇളം വെയിലേറ്റു മുത്തശ്ശി
എല്ലാം മറന്നോ ..എന്തോ ഓര്തുകൊണ്ടോ.:
നില്‍ക്കുന്ന കാഴ്ച എന്റെ കണിയായിരുന്നു
ഉണങ്ങിയാല്‍ വിലവരുന്ന കുരുമുളകും
ചത്തപ്പോള്‍ വില വന്ന മുത്തശ്ശിയും
ഒരേ തൂവല്‍ ചിറകുള്ളവര്‍
ഒരേ വള്ളിയില്‍..പല നിറങ്ങളില്‍ 
കുരുമുളക് മണികള്‍  ചിലത് പഴുക്കാതെ പച്ചയില്‍
ചിലത്  കാവി  നിറത്തില്‍ 
ചിലത് കട്ടി ചുവപ്പില്‍
എല്ലാം ഒരേ നാഭീ നാളത്തില്‍ നിന്നും
തെറിച്ചു വന്നു കാലമാകാന്‍ കാത്തിരിപ്പാണ്
പക്ഷെ ഉണങ്ങിയാലെ വിലവരൂ
എന്റെ ചത്ത മുത്തശ്ശിയെപോലെ

2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

വികസിത രാജ്യങ്ങളിലെ പ്രക്ഷോഭമുയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍


ഉപഭോഗാസക്തിക്കെതിരായ ആഡ്ബസ്റ്റേഴ്സ് എന്ന സംഘം ഇന്റര്‍നെറ്റ് വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് പലതരക്കാരായ ആളുകളുടെ ഒരു ഒത്തുചേരലായാണ് സെപ്തംബര്‍ മധ്യത്തില്‍ അമേരിക്കയിലെ പ്രക്ഷോഭം ആരംഭിച്ചത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രസ്ഥാനം അന്ന് അസംതൃപ്തരും ഒരുപക്ഷേ "അറബ് വസന്ത"ത്താല്‍ പ്രചോദിതരുമായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനമായാണ് കാണപ്പെട്ടത്. അത് ഉടനെ തന്നെ ശിഥിലമായി തിരോഭവിക്കുമെന്നും കരുതപ്പെട്ടു. അത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ഒരു ശല്യമായേക്കുമെന്ന കാരണത്താല്‍ മാത്രമാണ്; അക്രമാസക്തരാകാവുന്ന അരാജകവാദികള്‍ക്ക് ഒരു വേദിയായി എന്ന നിലയ്ക്ക് വിശേഷിച്ചും. എന്നാല്‍ ഈ പ്രസ്ഥാനം അതിജീവിക്കുകയും ശക്തിപ്പെടുകയും ചെയ്തു എന്നുമാത്രമല്ല ലോകവ്യാപകമായി പടരുകയും ചെയ്തു എന്നതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. റോമിലെന്ന പോലെ ചിലയിടങ്ങളില്‍

അക്രമസംഭവങ്ങളുമുണ്ടായി. പ്രക്ഷോഭത്തിന്റെ അസംഘടിത സ്വഭാവം അതിന്റെ ദൗര്‍ബല്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പെട്ടെന്നുണ്ടായതാണെങ്കിലും അത് ശക്തിയാര്‍ജിക്കുന്നതും തുടരുന്നതും അതിന്റെ ബലമാണ്. ഇതേ തുടര്‍ന്ന് കോര്‍പറേറ്റ് മൂലധനവും അതിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഇത് ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതമായി എന്നത് അത്ഭുതമുളവാക്കുന്നതല്ല. ഈ പ്രസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത് അതിന്റെ മുദ്രാവാക്യങ്ങളാണ്.

ധനികരെ വീണ്ടും കൊഴുപ്പിക്കുകയും മറ്റുള്ളവരെ ദരിദ്രരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കര്‍മാര്‍ക്കും ധനമേലാളന്മാര്‍ക്കും ലഭ്യമായ നീതീകരിക്കാനാത്തത്ര ഭീമമായ "നഷ്ടപരിഹാര"ത്തെയും ധനമൂലധനത്തിന്റെ സാധുതയേയും അത് ചോദ്യം ചെയ്യുന്നു. സമ്പന്നരായ ഒരുശതമാനം ആളുകളിലേക്ക് സാമൂഹ്യ വരുമാനം വഴിതിരിച്ചുവിടുന്നത് വര്‍ധിക്കുമ്പോള്‍(അതില്‍ തന്നെ അതിസമ്പന്നരായ 0.1 ശതമാനം ഏറിയപങ്കും കൈയടക്കുന്നു) മുതലാളിത്തത്തിന്റെ സവിശേഷതയായ വന്‍ അസമത്വത്തെ ഈ പ്രസ്ഥാനം തിരിച്ചറിയുകയും അപലപിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്തിക്കെണിയിലാവുകയും തൊഴില്‍രഹിതരാവുകയും ചെയ്തവര്‍ക്ക് ഒരു സഹായവും ലഭിക്കാതിരുന്നപ്പോള്‍ ധനസ്ഥാപനങ്ങള്‍ക്കും "ബാങ്കര്‍മാര്‍ക്കും" ഭീമമായ "ജാമ്യത്തിലെടുക്കല്‍" നടപ്പാക്കിയതിനെതിരെ അവര്‍ അണിനിരക്കുന്നു. ബജറ്റ് പരിമിതികളുടെ പേരില്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യ ഇടപെടലുകളും പെന്‍ഷനുകളും വെട്ടിക്കുറയ്ക്കുകയും സബ്സിഡികള്‍ പിന്‍വലിക്കുകയും അടിസ്ഥാന സാമൂഹ്യ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ പോലും ധനമാടമ്പിമാര്‍ക്കും കോര്‍പറേറ്റ് മൂലധനത്തിനും കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും മറ്റും അസാധാരണമാം വിധം ഭീമമായ നികുതിയിളവുകള്‍ നല്‍കുന്ന നയം സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലെ പരാജയത്തെയും ഇത് "വേണ്ടത്ര കഴിവില്ലാത്ത" ചിലരുടെ അനിവാര്യ വിധിയാണെന്ന വാദത്തെയും അവര്‍ ചോദ്യം ചെയ്യുന്നു. ഈ മുദ്രാവാക്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായ ഗുണാത്മകമായ നിരവധി വശങ്ങളുണ്ട്.
 

ആധുനിക സമൂഹങ്ങള്‍ക്ക് ലഭ്യമായ ഏക സാമൂഹ്യ-സാമ്പത്തിക ക്രമം ഏതെങ്കിലും തരത്തിലുള്ള മുതലാളിത്തമാണെന്ന വീക്ഷണത്തിന് വ്യക്തമായ വിമര്‍ശമൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും മുതലാളിത്ത ചലനാത്മകതയുടെ പരിണതഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. വിജയകരമായി സമ്പത്താര്‍ജിക്കുന്നത് സ്വയമേവ നീതീകരിക്കുന്നു എന്ന വാദമുയര്‍ത്തി പ്രകടമായും അനധികൃത മാര്‍ഗങ്ങളിലൂടെ മൂലധനം കുന്നുകൂട്ടുന്നതിന് നിയമസാധുത നല്‍കുന്നതിനെ അവര്‍ തള്ളിക്കളയുന്നു. അവര്‍ എതിര്‍ക്കുന്നത് ഭരണകൂടത്തിന്റെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയുമല്ല(മുമ്പ് വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം എതിര്‍ത്തത് അവയാണ്); മറിച്ച് ഭരണകൂടത്തെ വന്‍കിട കോര്‍പറേഷനുകളും അതിസമ്പന്നരും കൈയടക്കുന്നതിനെയാണ്. നൊബേല്‍ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് വിശേഷിപ്പിച്ചതുപോലെ, രണ്ടാം ലോകയുദ്ധാനന്തര "സുവര്‍ണ യുഗത്തിലെ" മുതലാളിത്തത്തിന്റെ സവിശേഷതയായ ക്ഷേമരാഷ്ട്രത്തെ കോര്‍പറേറ്റ് ക്ഷേമരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനെയാണ്. ഇപ്പറഞ്ഞ വശങ്ങളൊക്കെയുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധാരയിലുള്ളവരെല്ലാം, ഒരു പ്രസ്ഥാനമെന്നതിലുപരി ഒരു പ്രതിഷേധമായ ഇതിന്റെ ചില പരിമിതികളില്‍ അല്‍പം നിരാശരാവും. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒരു വ്യവസ്ഥ എന്ന നിലയില്‍ , അരാജകത്വവും പ്രതിസന്ധിയും മുഖമുദ്രയായ, മുതലാളിത്തത്തോടല്ല അതിന്റെ പരിണിത ഫലങ്ങളോടാണ് ഈ കലാപത്തിന്റെ രോഷവും എതിര്‍പ്പും എന്നതാണ് ഒന്നാമത്തെ കാര്യം. പ്രതീകാത്മക രൂപത്തിലുള്ള നശീകരണമല്ലാതെ സ്വകാര്യ സ്വത്തിനെ താത്വികമായി ചോദ്യചെയ്യുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. മുതലാളിത്തത്തിന്റെ സവിശേഷതയായ "അരാജകത്വം" ചാക്രിക പ്രതിസന്ധികളിലേക്കും പരിഹാരമില്ലാത്ത തൊഴിലില്ലായ്മയിലേക്കും നയിക്കുമെന്ന വീക്ഷണം ഉയരുന്നത് അത് സ്വകാര്യ സ്വത്തിനെ അടിസ്ഥാനമാക്കിയുള്ളതായതിനാലും ഭിന്നമായ തീരുമാനമെടുക്കലുകളാല്‍ നയിക്കപ്പെടുന്നതിനാലുമാണെന്നത് കാണാതെ പോവുന്നു.
 മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, വ്യക്തികളായ മുതലാളിമാര്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് ഉരുത്തിരിയുന്ന ഭാവിയെക്കുറിച്ച് ഒരറിവുമില്ലാതെയും മറ്റ് മുതലാളിമാര്‍ എടുക്കാവുന്ന തീരുമാനങ്ങളെ കുറിച്ച് അവ്യക്തമായ നിഗമനങ്ങള്‍ മാത്രം വച്ചുമായതിനാലാണ് വില്‍പനപ്രശ്നം-അധിക ചരക്ക്, മൂല്യവും പണവും മൂലധനവുമായി പരിവര്‍ത്തിപ്പിക്കുന്നതിലെ കഴിവുകേട്-ഉയരുന്നത്. അവസാനമായി, ഈ പ്രതിഷേധത്തിന് വ്യവസ്ഥയെ മറികടക്കാനുള്ള പ്രകടമായ അഭിലാഷത്തിന്റെ അഭാവമുണ്ട്. അതിനാല്‍ മുതലാളിത്തത്തിന്റെ സവിശേഷമായ ദുരന്തഫലങ്ങളെയും പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അതിന്റെ സ്വഭാവത്തെയും മറികടക്കാനാവശ്യമായ ബദല്‍ സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിര്‍ണായക വശങ്ങള്‍ സംബന്ധിച്ച് അവ്യക്തമായി പോലും ഒരു ധാരണയുമില്ല. അതിനാല്‍ ധനത്തെ അസാധുവാക്കുന്നതിനും ഭരണകൂടം സമൂഹത്തില്‍ ഇടപെടുന്ന രീതിയില്‍ നീതിയുടെ
തരിമ്പെങ്കിലും ഉറപ്പുവരുത്താനും ജനമുന്നേറ്റത്തിന് കഴിഞ്ഞാലും മുതലാളിത്തം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു യുഗത്തിലേക്ക് ഉടനെ മാറ്റം ഉറപ്പുവരുത്താന്‍ അതിന് കഴിയില്ല. സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തിലുള്ള സംശയങ്ങള്‍ക്ക് ഈ അടിസ്ഥാനങ്ങളുള്ളപ്പോഴും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിലും അതിന്റെ പൊടിപ്പുകളിലും അന്തര്‍ലീനമായ രാഷ്ട്രീയ മുന്നേറ്റം അംഗീകരിക്കപ്പെടേണ്ടതുണ്ട്. അറബ് വസന്തത്താല്‍ പ്രചോദിതമായതാണെങ്കില്‍ പോലും ഈ പ്രസ്ഥാനങ്ങളുണ്ടായത് ലോകത്തിലെ അല്‍പവികസിത രാജ്യങ്ങളിലോ അവികസിത രാജ്യങ്ങളിലോ അല്ല, വികസിത രാജ്യങ്ങളിലാണ് എന്നത് ശ്രദ്ധിക്കുക. വികസിത രാജ്യങ്ങളില്‍ തന്നെ, കലാപത്തിന്റെ ആദ്യ സൂചനകള്‍ കണ്ടത് സ്പെയിന്‍ പോലുള്ള രാജ്യങ്ങളിലായിരുന്നെങ്കിലും ഇപ്പോള്‍ പ്രക്ഷോഭം കേന്ദ്രീകരിച്ചിരിക്കുന്നത് മുതലാളിത്തം കൂടുതല്‍ പുരോഗതി നേടിയ മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളില്‍ , വിശേഷിച്ച് ആഗോള ധനകേന്ദ്രങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലും ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. ആധുനിക മുതലാളിത്തം തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഭാഗികമായി അത് തൊഴിലാളികളുടെ രെു കൂട്ടത്തെ ഒന്നിപ്പിക്കുന്ന തൊഴിലന്തരീക്ഷം കുറഞ്ഞു എന്നതിനാലാണ്. സ്ഥിരമല്ലാത്ത തൊഴിലും ഭീമമായ തൊഴിലില്ലായ്മയും തൊഴില്‍സേനയില്‍ സംഘടിതവും യൂണിയനുകളുള്ളതുമായ തൊഴിലാളികളുടെ അനുപാതം കുറച്ചു എന്നതാണ് മറ്റൊരു കാരണം. ഇത് സംഭവിക്കുന്നത് മുതലാളിത്തത്തിന്റെ അനിവാര്യമായ ചലനനിയമങ്ങളുടെ ഫലമായിട്ടായിരിക്കുമ്പോള്‍ തന്നെ, തൊഴിലാളിവര്‍ഗത്തെ ദുര്‍ബലമാക്കുന്നതും അതിന്റെ അനുഭവത്തിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കാവുന്ന ഒരു പ്രത്യയശാസ്ത്രത്തിനുള്ള സാധ്യതകള്‍ തകര്‍ക്കുകയും ചെയ്യുന്ന രണ്ട് പ്രധാന സംഭവവികാസങ്ങളുടെ ഇടപെടലുണ്ട്.
 1960കളിലെ പ്രതിസന്ധിയോടുള്ള പ്രതികരണമായി തൊഴിലാളിവര്‍ഗത്തിന്റെ നേര്‍ക്ക് റീഗന്‍ -താച്ചര്‍ കടന്നാക്രമണം പ്രതിനിധാനം ചെയ്ത വര്‍ഗ പദ്ധതിയാണ് ആദ്യത്തേത്. ഇംഗ്ലണ്ടില്‍ കല്‍ക്കരിഖനി തൊഴിലാളികള്‍ക്ക് നേര്‍ക്ക് മാര്‍ഗരറ്റ് താച്ചറുടെ ഭരണത്തിലുണ്ടായ ആക്രമണമാണ് വര്‍ഗ ഏകീകരണത്തിന്റെ ഈ പുതിയ ഘട്ടത്തെ ദൃഷ്ടാന്തീകരിക്കുന്നത്. വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയുമടക്കം ഗണ്യമായ തോതില്‍ അധിക തൊഴില്‍സേനയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തികാതിര്‍ത്തികള്‍ വിദേശനിക്ഷേപത്തിന് വേണ്ടി തുറന്നിടുന്നതിലേക്ക് നയിച്ച നവ ഉദാരവാദത്തിലേക്കുള്ള പ്രതിയശാസ്ത്ര മാറ്റമാണ് ഈ "രാഷ്ട്രീയ" പ്രവണതയ്ക്ക് വഴിയൊരുക്കിയത്. ഇതിന്റെ ഫലമായി സാമ്രാജ്യത്വ മൂലധനത്തിന് ലോകത്തെ കൂലികുറഞ്ഞ തൊഴിലാളികളുടെ മൊത്തം കരുതല്‍സേനയെ ലഭ്യമായത് വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ വിധിയെഴുതി. മൂലധനം ചരക്കുകളുടെ ഉല്‍പാദനവും സേവനങ്ങള്‍ പോലും അല്‍പവികസിത രാജ്യങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ ശക്തി ഗണ്യമായി ചോര്‍ത്തപ്പെട്ടു. ഇതിനുപുറമെയാണ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും യഥാര്‍ഥത്തിലുണ്ടായിരുന്ന സോഷ്യലിസത്തിന്റെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ നടപ്പാക്കാനാരാംഭിച്ചതും ഏല്‍പിച്ച പ്രത്യയശാസ്ത്ര പ്രഹരം. കമ്യൂണിസ്റ്റ് ബദലിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്ന സമ്പദ്വ്യവസ്ഥകളുടെ, യഥാര്‍ഥത്തില്‍ നിലവിലുണ്ടായിരുന്ന, പതിപ്പുകള്‍ തിരോഭവിക്കുകയോ അവയ്ക്ക് സാധുത നഷ്ടപ്പെടുകയോ ചെയ്തതോടെ മുതലാളിത്തത്തിന് ബദലില്ലെന്ന വാദത്തിന് വേരുപിടിച്ചു. അതിന്റെ വക്താക്കള്‍ "ചരിത്രത്തിന്റെ അന്ത്യം" പോലും പ്രഖ്യാപിച്ചു.1960കളുടെ രണ്ടാം പകുതിയിലെ പ്രതിഷേധങ്ങളുടെ ഇടക്കാലത്തിന് ശേഷം ഇത് വിപ്ലവശ്രമങ്ങളുടെ ശ്രദ്ധാകേന്ദ്രം നിര്‍ണായകമായും മൂന്നാംലോകത്തേക്ക് തിരിഞ്ഞതായി ചില നിരീക്ഷകര്‍ വിശ്വസിക്കുന്നതിനിടയാക്കി. ഈ പശ്ചാത്തലത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളിലേക്കുള്ള മടക്കത്തിന്റെ ഏത് സൂചനയും തീര്‍ച്ചയായും സോഷ്യലിസ്റ്റ് പ്രതീക്ഷയുണര്‍ത്തുന്നതാണ്.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ ഏറ്റവും ആവേശകരമായ കാര്യം പ്രസ്ഥാനത്തിന്റെ പ്രതിഷേധം പൊതുവില്‍ മൂലധനത്തിനും വിശേഷിച്ച് ധനമൂലധനത്തിനും നേര്‍ക്കുള്ളതാണ് എന്നതാണ്. ഇതിനെ ഭരണകൂടത്തിന് നേര്‍ക്കുള്ളതും മൂലധനത്തെ ലക്ഷ്യമിടാത്തതുമായ ഗണ്യമായ പൗരസമൂഹ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യേണ്ടതാണ്. ഇവിടെ ഭരണകൂടവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രധാനമായും മൂലധനത്തെ സഹായിക്കുന്നതിന്റെ പേരിലാണ്. അല്ലാതെ വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം ചെയ്തതുപോലെ ഭരണകൂട ഇടപെടലിന് എതിരായല്ല. ഈ മൂലധന വിരുദ്ധ അന്തരീക്ഷം ഉയര്‍ന്നുവന്നത് ഈ പ്രസ്ഥാനത്തിന് ഉദയം നല്‍കിയ സാഹചര്യങ്ങള്‍ മൂലമാണ്.
 
1930കളിലെ മഹാമാന്ദ്യം മാറ്റിവച്ചാല്‍ മുതലാളിത്തം തീര്‍ച്ചയായും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ പ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയപ്പോഴല്ല ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. മറിച്ച് പുതിയ പ്രതിസന്ധി ആവിര്‍ഭവിച്ച് നാലുവര്‍ഷത്തിന് ശേഷം, ഭരണകൂടത്തിന്റെ ഭീമമായ ജാമ്യത്തിലെടുക്കല്‍ നടപടികളും ഉത്തേജന പദ്ധതികളും സാമ്പത്തിക തകര്‍ച്ച തടഞ്ഞ് വീണ്ടും വളര്‍ച്ചയ്ക്കിടയാക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ്. പ്രതിസന്ധി മൂര്‍ഛിക്കാനുള്ള സാധ്യതയാണ് കാണപ്പെടുന്നത്. അതിനാല്‍ മുതലാളിത്തത്തിന് യഥാര്‍ഥത്തില്‍ അതിന്റെ സാമ്പത്തിക സാധുത നഷ്ടപ്പെട്ട വേളയിലുയര്‍ന്ന പ്രക്ഷോഭം അതിന് മുതലാളിത്ത വിരുദ്ധ സ്വാഭാവം നല്‍കുന്നുണ്ട്. കൂടാതെ പ്രതിസന്ധി നേരിടാന്‍ വന്‍തോതില്‍ ഒഴുക്കിയ വിഭവങ്ങള്‍ പ്രധാനമായും പ്രതിസന്ധിക്ക് ഉത്തരവാദികളായവരെ കൊഴുപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രതിസന്ധിക്ക് ഉത്തരവാദികളല്ലാതിരുന്നിട്ടും അതിന്റെ ദുരിതം പേറേണ്ടിവന്നവര്‍ ഇപ്പോഴും അതിന്റെ ഏറ്റവും മോശമായ ഫലങ്ങള്‍ അനുഭവിക്കുകയാണ്. പ്രക്ഷോഭം ഇങ്ങിനെമാത്രം പോര എന്നത് പറയേണ്ടതില്ല. പ്രാഥമികമായും മുതലാളിത്ത വിരുദ്ധമായി ആരംഭിച്ച് പടരുന്ന പ്രക്ഷോഭം ധനമൂലധത്തിന്റെ പ്രതാപത്തെയും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെയും നേരിടാനുള്ള കരുത്ത് നേടണം. അതിന് യഥാര്‍ത്ഥത്തില്‍ വാള്‍സ്ട്രീറ്റ്-ട്രഷറി(അമേരിക്കന്‍ ധനവകുപ്പ്) കൂട്ടുകെട്ടിന്റെ ശക്തിയെ മറികടക്കാനാവണം. അതിന് കൂടുതല്‍ വിപുലമായ ഏകോപനവും സംഘടനാ രൂപവും അതിനെല്ലാമുപരി കേവല രോഷത്തിനപ്പുറം ഒരു പരിപാടിയും കണ്ടെത്തണം.

"എന്തു ചെയ്യണം" എന്നകാര്യത്തില്‍ അതിന് പ്രയോഗക്ഷമമായ ഒരാശയം വേണം. അല്ലെങ്കില്‍ അവ യൂറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികള്‍ പോലെ നിലവിലെ മധ്യ ഇടതുസംഘടനകളിലെ വിപ്ലവകാരികളായ വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ ശക്തിപ്പെടുത്തി സോഷ്യല്‍ ഡെമോക്രസിയുടെ ജീര്‍ണ രൂപത്തിലേക്കുള്ള മടക്കം തടയുകയും വേണം. അത് സംഭവിച്ചില്ലെങ്കില്‍ പ്രസ്ഥാനം ശിഥിലമാവുകയും മറ്റ് താല്‍പര്യങ്ങളുള്ളവരുടെ ചൂഷണത്തിനിരയാവുക പോലും ചെയ്യും. അറബ് വസന്തത്തിന് ശേഷം, പ്രക്ഷോഭം അവസാനിച്ചിടത്ത് നിന്ന് നേതൃത്വം കൈയടക്കാന്‍ മൗലികവാദികളും സൈന്യത്തിലെ ദുഷ്ടശക്തികളും ശ്രമിക്കുന്ന ഈജിപ്തിലെ സംഭവവികാസങ്ങള്‍ ശക്തമായ ഒരു നങ്കൂരമില്ലാത്ത പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയിലെ അപകടങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണ്...നമ്മുക്ക് കാത്തിരിക്കാം 

2011 ഒക്‌ടോബർ 5, ബുധനാഴ്‌ച

നിയമവിദഗ്ദ്ധര്‍ കളംമാറി ചവിട്ടുമ്പോള്‍......


ചാനല്‍ച്ചര്‍ച്ചകളിലെ നിയവിദഗ്ദ്ധരാണ് അഡ്വ. ജയശങ്കര്‍ , അഡ്വ. കാളീശ്വരം രാജ്, അശിവന്‍ മഠത്തില്‍ , അഡ്വ. രാംകുമാര്‍‌ തുടങ്ങിയ അഭിഭാഷകര്‍ . മലയാളത്തിലുള്ള സകഡ്വ. ലമാന ചാനലുകളും ഇവര്‍ പാട്ടത്തിനെടുത്തിരിക്കയാണ്. ഇതില്‍  അഡ്വ. രാംകുമാര്‍ ഒഴികെയുള്ളവര്‍ ചിലപ്പോള്‍‌ ആക്റ്റിവിസ്റ്റിന്റെ റോള്‍‌ കൂടി വഹിക്കുന്നവരുമാണ്. കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് വിവിധ നിയമവിഷയങ്ങളില്‍ മാത്രമല്ല ഇവരില്‍ പലരും വാദിച്ച കേസിനെപ്പറ്റിപ്പോലുമുള്ള ചര്‍ച്ചകളിലെ പ്രധാന ആകര്‍ഷണവും ഇവരൊക്കെ ആയിരുന്നു.
കോടതികളെയും ജഡ്ജിമാരെയും നിയമ സംവിധാനത്തെയുമൊക്കെ വിമര്‍ശിക്കുന്നതിലും വെല്ലുവിളിക്കുന്നതിലുമൊക്കെ സിപിഎംനേതാക്കളും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനാനേതാക്കളും കഴിഞ്ഞ അഞ്ചുവര്‍ഷം സജീവമായിരുന്നതിനാല്‍ നിയമവിദഗ്ദ്ധര്‍ എന്ന രീതിയില്‍ ചര്‍ച്ചയ്ക്കെത്തുന്ന ഈ അഭിഭാഷകരും തിരക്കിലായിരുന്നു.
അഡ്വ. ജയശങ്കര്‍ നിയമവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല, മാധ്യമ നിരീക്ഷകനും ആക്ഷേപഹാസ്യ പരിപാടിയായ വാരാന്ത്യത്തിന്റെ അവതാരകനുമായിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെ മാത്രമല്ല വാരാന്ത്യത്തിലൂടെയും അദ്ദേഹം പല കമന്റുകളും വ്യാഖ്യാനങ്ങളും നല്‍കുമായിരുന്നു.
സ്വാശ്രയ നിയമം കോടതി പരിഗണിക്കുന്ന സമയത്ത് സ്വാശ്രയ കോളേജിന്റെ ആതിഥേയത്വം സ്വീകരിച്ച ജസ്റ്റിസ് ബാലിയെ SFI പ്രതീകാത്മകമായി നാടുകടത്തുകയുണ്ടായി. എന്നാല്‍ ഇത്  ജയശങ്കര്‍ വ്യാഖ്യാനിച്ചത് ലാവലിന്‍കേസ്സിബിഐ അന്വേഷണത്തിന് വിട്ടതില്‍ പ്രതിഷേധിച്ചാണ് ചെയ്തത് എന്നാണ്. എന്ന് മാത്രമല്ല പിന്നീടങ്ങോട്ട് കിട്ടാവുന്ന സ്ഥലത്തെല്ലാം ഈ വ്യാഖ്യാനം തിരുകിക്കയറ്റുകയും ചെയ്തു.
ഉപശാലാവര്‍ത്തമാനങ്ങള്‍‌ പോലും സത്യമെന്ന രീതിയില്‍ തിരുകിക്കയറ്റാന്‍ നല്ല സാമര്‍ത്ഥ്യമുള്ള ആളാണ് ജയശങ്കര്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍‌ അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരനെക്കൊണ്ട് കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ തെളിവില്ല എന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കിച്ചു എന്ന വാദം നിരന്തരം ഉന്നയിക്കുന്നതും ജയശങ്കര്‍ തന്നെയാണ്. ക്രൈം നന്ദകുമാര്‍ ഇറക്കുന്ന രണ്ടാം കിട കഥകളിലെ പരാമര്‍ശം പോലും വിവിധ രാഷ്ട്രീയ നേതാക്കളേപ്പറ്റി കമന്റു ചെയ്യുമ്പോള്‍‌ ജയശങ്കര്‍ ഉപയോഗിക്കാറുണ്ട്. തോമസ് ഐസക്കിന് മലയാള ഭാഷയില്‍ സീമാതീതമായ അറിവുണ്ട് എന്ന് ഇടയ്ക്കിടെ വാരാന്ത്യത്തില്‍ തിരുകി കയറ്റുന്നത് ഇതിന് ഉദാഹരണമാണ്.
പി സി ജോര്‍ജ്ഇങ്ങനെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കുത്തിത്തിരിപ്പുകള്‍‌ പോലും വച്ച് വ്യാഖ്യാനങ്ങളും വാദഗതികളും ഉയര്‍ത്തുന്ന ജയശങ്കര്‍ ഈയിടെ ചില വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍‌ കൗതുകകരമായി തോന്നി. ചില ഉദാഹരണങ്ങള്‍‌ പരിശോധിച്ചാല്‍ SMS വിവാദത്തിന് പിന്നില്‍ പി സി ജോര്‍ജ്ജാണ് എന്ന് ജയ്‌മോന്റെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് റിപ്പോര്‍ട്ടര്‍‌ ചാനലില്‍ ചര്‍ച്ചക്ക് വന്ന ജയശങ്കര്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞത് മാണിയും ജോസഫും കഴിഞ്ഞാല്‍ സ്വാഭാവികമായും സാധ്യതകളുള്ള പി സി ജോര്‍ജ്ജിന് ഇത് ചെയ്യേണ്ട ആവശ്യമില്ല, എന്നാല്‍ മാണീഗ്രൂപ്പിലെ രണ്ടാം നിരയില്‍ ഉള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിനോ കുരുവിളക്കോ അല്ലെങ്കില്‍ ഉണ്ണിയാടനോ ഒക്കെ ജോര്‍ജ്ജ് ഒരു മാര്‍ഗ്ഗ തടസവുമാണ്, അതുകൊണ്ട് തന്നെ നമുക്ക് അവരെയും സംശയിക്കാമെന്നാണ്.
ഹൈപ്പോത്തീസിസ് ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനായ ജയശങ്കര്‍ ജോര്‍ജിനെ സംശയിക്കാതിരിക്കാന്‍ ഹൈപ്പോത്തീസിസ് ഉണ്ടാക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. പക്ഷെ അതിന് വേണ്ടി ജയശങ്കര്‍ തമസ്കരിച്ചത് എന്തൊക്കെയാണ് എന്ന് നോക്കൂ. SMS വിവാദത്തിലെ പരാതികള്‍‌ ഉണ്ടായത് നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും ജോസഫ് മന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട സമയത്തുമാണ്. ഈ കേസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം നന്ദകുമാറുമായി ജോര്‍ജിനുള്ള ബന്ധം പരിശോധിച്ചാല്‍ നന്ദകുമാര്‍ ജോര്‍ജ്ജിനെതിരെ രംഗത്ത് വരാനുള്ള സാധ്യതയും ഇല്ല. ജോസഫ് മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് പി സി ജോര്‍ജിനാണ്.  ജസ്റ്റിസ് ബാലിക്കെതിരായ SFI സമരത്തെ ലാവലിന്‍കേസില്‍ കൊണ്ട് ചെന്ന് കെട്ടിയ വ്യാഖ്യാനമികവ് ഇവിടെ എന്തുകൊണ്ടോ ഉപയോഗിക്കപ്പെടാതെ പോയി.
സമാനമായ രീതിയില്‍ ഉള്ള ഒരു സംഭവം പാമോലിന്‍കേസിന്റെ ചര്‍ച്ചയിലും ഉണ്ടായി. പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയിട്ടുള്ളത് എന്ന വാദത്തെ ജയങ്കര്‍ അംഗീകരിച്ചില്ല. സാധരണ കോണ്‍ഗ്രസുകാര്‍ കോടതിയെ ബഹുമാനിക്കുന്നവരാണ് എന്നതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി അങ്ങനെ ചെയ്യാന്‍ സാധ്യതയില്ല എന്ന നിലപാടാണ് ജയശങ്കര്‍ എടുത്തത്. പി സി ജോര്‍ജ്ജ് സാധാരണ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് എന്നും അദ്ദേഹത്തിന്റെ സ്വന്തം താല്‍പ്പര്യപ്രകാരം ചെയ്തതാകാനെ വഴിയുള്ളൂ എന്നുമാണ് ജയശങ്കര്‍ പറഞ്ഞു വച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ തള്ളപ്പെട്ടാല്‍ എന്തെങ്കിലും  ഒരു കോടതിപരാമര്‍ശം വന്നാല്‍ അത് തന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചേക്കാന്‍ സാധ്യത ഉണ്ട് എന്ന് മുന്നില്‍ കണ്ട ഉമ്മന്‍ ചാണ്ടി ജോര്‍ജിനെ ഉപയോഗിച്ചതല്ലേ എന്ന വാദം ജയശങ്കര്‍ മുട്ടായുക്തി പറഞ്ഞ് തള്ളിക്കളയുന്നു.
ശിവന്‍ മഠത്തിലിന്റെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹം വി.എസിന്റെ സ്വന്തക്കാരനായാണ്‌ അറിയപ്പെട്ടത്. HMT കേസില്‍ പരാതിക്കാരന്റെ അഭിഭാഷകന്‍കൂടിയായിരുന്നു ശിവന്‍ മഠത്തില്‍ . ഈ കേസ്  ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ ഏഷ്യനെറ്റില്‍ ഇരുന്ന് സര്‍ക്കാരിനെയും അഡ്വക്കേറ്റ് ജനറലിനേയുമൊക്കെ പുലഭ്യം പറയുകയും ഒരു കെട്ട് കടലാസ് എടുത്തുകാട്ടി സുപ്രീം കോടതിയില്‍ കാണാം എന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതിയും ഹൈക്കോടതിവിധി ശരിവച്ചതോടെ ശിവന്‍മഠത്തിലിന്‌ മിണ്ടാട്ടം മുട്ടിയിരുന്നു. എന്നാലും നിയമ വിദഗ്ദ്ധന്റെ കുപ്പായമണിഞ്ഞ് ജഡ്ജിമാരെ ന്യായീകരിക്കാന്‍ ചാനലുകള്‍ കയറിയിറങ്ങുകയായിരുന്നു, ഇദ്ദേഹം.
ഉമ്മന്‍ ചാണ്ടിഎന്നാല്‍ പാമോലിന്‍ കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കാതിരുന്ന ജസ്റ്റിസ് ഹനീഫയ്ക്കെതിരെ തിരിഞ്ഞ പി സി ജോര്‍ജ്ജിനു വേണ്ടി ചാനലില്‍ എത്തിയ ശിവന്‍ മഠത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് എന്തായാലും വിചാരണ തുടങ്ങിയേ മതിയാകൂ എന്ന നിലപാടാണ്‌ എടുത്തത്. എന്തിന്‌ വേണ്ടിയാണോ അന്വേഷണ ഏജന്‍സി തുടരന്വേഷണം ആവശ്യപ്പെട്ടത് അത് അന്വേഷിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചാലും അത് സ്വീകരിക്കാതിരിക്കാന്‍ ജഡ്ജിക്ക് അവകാശമില്ല എന്ന് ശിവന്‍ മഠത്തില്‍ വാശിപിടിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ്‌ ലാവലിന്‍കേസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ജഡ്ജി തള്ളി തുടരന്വേഷണം ഏര്‍പ്പെടുത്തിയതെന്ന് ചോദിച്ചാല്‍ മഠത്തില്‍ വക്കീല്‍ മിണ്ടില്ല.
നിയമകാര്യത്തില്‍ ശിവന്‍ മഠത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞതിനെ എന്തുകൊണ്ട് സംശയത്തോടെ വീക്ഷിക്കുന്നു എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുണ്ടാകാം. എന്നാല്‍ ശിവന്‍ മഠത്തിലിന്റെ ചര്‍ച്ചകളെ കൃത്യമായി പിന്‍തുടരുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങനെ കരുതാന്‍വയ്യ. കുഞ്ഞാലിക്കുട്ടിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട് എന്നാരോപിച്ച് വി എസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ദിവസം മനോരമ ചാനലില്‍ ശിവന്‍ മഠത്തില്‍ ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ വി എസ് കേസുമായി നടക്കുന്നതിനെ ശിവന്‍ മഠത്തില്‍ വിമര്‍ശിച്ചു. നിയമപരമായി അതില്‍ എന്തോ തെറ്റുള്ളതുകൊണ്ടാണ്‌ മഠത്തില്‍ അങ്ങനെ പറഞ്ഞതെന്ന് കരുതിയാല്‍ തെറ്റി. കുഞ്ഞാലിക്കുട്ടിക്കെതിരെ മാത്രം വി എസ്  നടക്കുന്നു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. എന്തേ കിളിരൂര്‍ കേസില്‍ വി എസ് മൌനം പാലിക്കുന്നു എന്നൊക്കെ ആയിരുന്നു ശിവന്‍ മഠത്തിലിന്റെ വാദങ്ങള്‍.
പി കെ കുഞ്ഞാലിക്കുട്ടിഐസ്ക്രീം കേസില്‍ ഒരുകാലത്ത് അജിതക്കൊപ്പം കേസ് നടത്തിയിരുന്ന ശിവന്‍ മഠത്തില്‍ എന്തുകൊണ്ടാണ്‌ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് എന്നത് അത്ഭുതത്തോടെയെ കേട്ടിരിക്കാന്‍കഴിയൂ. അന്ന് അട്ടിമറിക്കപ്പെട്ട ഈ കേസ് പുതിയ ചില വെളിപ്പെടുത്തലുകളോടെ വീണ്ടും സജീവമായപ്പോള്‍ ജഡ്ജിമാരുടെ അടക്കം പങ്കാണ്‌ പുറത്തു വന്നത്. എന്നാല്‍ കേസിന്റെ ഈ വശത്തെപ്പറ്റി ചര്‍ച്ച ചെയ്യാതെ ശിവന്‍ മഠത്തില്‍ വിഎസിനെതിരെ യുഡിഎഫ് നേതാക്കളെപ്പോലെ രംഗത്തുവരുന്നു എന്നതാണ്‌ രസകരമായ വസ്തുത.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാവലിന്‍ കേസിലടക്കം ഇടപെട്ട ആളാണ്‌ കാളീശ്വരം രാജ്. ഈ കേസില്‍ ക്രൈം നന്ദകുമാറിന്റെ അഭിഭാഷകനായിരുന്നു കാളീശ്വരം രാജ്. തന്റെ കേസിന്‌ അനുകൂലമാകുന്ന രീതിയില്‍ മാധ്യമങ്ങളെ ഉപയോഗിച്ചിരുന്ന ആളുമാണ്‌ അദ്ദേഹം. എന്നാല്‍ പാമോലിന്‍കേസിലെ തുടരന്വേഷണ വിധി അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധത്തെ ഉണര്‍ത്തി. പിറ്റേന്ന് മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
ക്രിമിനല്‍ നടപടിക്രമത്തിലെ 173 (8) വകുപ്പനുസരിച്ചുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ് കോടതി ഇപ്പോള്‍ ചെയ്തിട്ടുള്ളത്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ അവയ്ക്ക് ആധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിലോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നത് നിയമതത്ത്വങ്ങള്‍ക്കും ജനാധിപത്യതത്ത്വങ്ങള്‍ക്കും വിരുദ്ധമാണ് .
എന്നാല്‍ ഈ കേസ് പിന്‍വലിക്കാന്‍ ഇതേ ഉമ്മന്‍ ചാണ്ടി 2005 ഇല്‍ ശ്രമിച്ചിരുന്നു എന്ന കാര്യം മനഃപൂര്‍വ്വം കാളീശ്വരം രാജ് വിട്ടുകളയുന്നു. ഈ മുഖ്യമന്ത്രി പൊതുഭരണം കൈകാര്യം ചെയ്യുമ്പോള്‍ നീതി നടപ്പിലാകുമോ എന്ന ആശങ്ക പോലും നിയമ വിദഗ്ദ്ധന് ബാധകമല്ല. കാരണം ചിലപ്പോള്‍ ചിലര്‍ ഇങ്ങനെയാണ്‌.
എന്തായാലും ഭരണം മാറിയതോടെ പല നിയമ വിദഗ്ദ്ധരും കളം മാറിച്ചവിട്ടിത്തുടങ്ങി. ഇന്നലെ വരെ അവര്‍ ഉന്നയിച്ചിരുന്ന പല വാദഗതികളും ഇപ്പോള്‍ ബാധകമല്ല. ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഇവരുടെ പഴയ ബൈറ്റുകള്‍ കാട്ടി ചോദ്യം ചെയ്യാന്‍ ചാനലുകാര്‍ തയ്യാറാകില്ല. ഓഡിറ്റിങ്ങ് ഇല്ലാത്ത ഇവര്‍ക്ക് എന്തും പറയാം, ഏത് പക്ഷവും പിടിക്കാം. രാഷ്ട്രീയക്കാരന്‌ മാത്രം ബാധകമായ മീഡിയ ഓഡിറ്റിങ്ങില്‍ നിന്നും ആക്ഷേപഹാസ്യ പരമ്പരകളില്‍ നിന്നും അപഹസിക്കുന്ന കാര്‍ട്ടൂണുകളില്‍ നിന്നുമൊക്കെ ഇത്തരത്തില്‍ ഉള്ളവര്‍ രക്ഷപ്പെട്ട് നില്‍ക്കുന്നിടത്തോളം കാലം ഈ മൂടുതാങ്ങിക്കളികള്‍ തുടരുക തന്നെ ചെയ്യും.
കിരണ്‍ തോമസ് തോമ്പില്‍

2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

INBOX ( ( മിനികഥ )


I
അവന്‍ അങ്ങിനെ ആയിരുന്നു ....അണ്ട കടാഹതിലുള്ളത് മുഴുവന്‍ ഇന്റര്‍നെറ്റില്‍ നിന്നും കരണ്ട് എടുത്തു .തലയില്‍  വിജ്ഞാനത്തിന്റെ ഭാണ്ടവും പേറി ..ലോകം മുഴുവന്‍ സുഹൃത്തുക്കള്‍ : സോഷ്യല്‍ നെറ്വര്‍ക്കുകളില്‍ അവന്റെ കമന്റ്‌ ലോകന്തരങ്ങളും കടന്നു ചെന്നു   അവന്റെ പെട്ടിയ്ക്കു അകത്തു  സന്ദേശങ്ങള്‍ (  INBOX ) വരികയും ..സന്ദേശങ്ങള്‍ പെട്ടി തുറന്നു ..വല്ലവന്റെയും പെട്ടിക്കകതെയ്ക്ക് കയറി കിടക്കുകയും ചെയ്തു .
 കമ്പ്യൂടരിന്റെ ചതുരക്കളത്തില്‍ .ഫേസ് ബുക്കിന്റെ മൂലയില്‍  ഇരുപത്തിനാല് മണിക്കൂറും  പച്ച വെളിച്ചവും  തെളിയിച്ചു വച്ച് കൊണ്ടു  ആരെയോ പ്രതീക്ഷിക്കുന്നത് പോലെ  എപ്പോഴും.ആ സുന്ദര മുഖം കാണാറുണ്ടായിരുന്നു ..പക്ഷെ ഇന്നലെ രാത്രി മുതല്‍ ആ പച്ച വെളിച്ചം .കാണുന്നില്ല എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അനേഷണം ആയി .ഒടുവില്‍ ഇന്ന് രാവിലെ അവന്റെ ശവപ്പെട്ടിയും കൊണ്ട് ..ചിത്രഗുപ്തന്‍ പോയപ്പോള്‍ ..തുറക്കുവാന്‍ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ ആരൊക്കെയോ .അവനായി അയച്ച സന്ദേശങ്ങള്‍ .ഒന്നിന് മുകളില്‍ ഒന്നായി നിറയുകയും പിന്നെ ....പിന്നെ ...മറുപടി കാണാതായപ്പോള്‍ ..സെര്‍ച്ച്‌ എഞ്ചിന്റെ ഗാര്‍ബെജു വണ്ടി അവന്റെ പെട്ടി  ഡിലീറ്റ് ചെയ്യുകയും ചെയ്തു    ( മിനികഥ )

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

മമ്മാലി ചരിതം (മിനി കഥ)

തന്നെ യാത്ര അയക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്ന കൂടുക്കാരെ നോക്കി മമ്മാലിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു പിന്നെ
തിരിഞ്ഞു നോക്കാതെ അയാള്‍ എയര്‍പോര്‍ട്ട് ന്റെ  ഉള്ളിലേക്ക് ..ആയിരതിലോരുവനായി  ഊളിയിട്ടു ....
എയര്‍പോര്‍ട്ട് ലോന്ജ്ജില്‍ ...ആദ്യ വിമാനയാത്രയുടെ ആകംക്ഷകളില്‍ നെഞ്ചിടിപ്പിന്റെ താളത്തില്‍..മമ്മാലി തന്റെ കയ്യിലെ വിസിറ്റ് വിസയുടെ കോപ്പിയും .പാസ്പോര്‍ട്ട്ഉം ഒന്ന് കൂടി മറിച്ചു നോക്കി ..ഒപ്പം മനസ്സില്‍ തന്റെ കുടുംബത്തെയും.....എങ്ങിനെയെങ്കിലും രക്ഷപെടണം ....മമ്മാലി പതുക്കെ പറഞ്ഞു 
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങി .അബ്ബാസിന്റെ കൂടെ അവന്റെ റൂമിലേക്ക്‌ പോകവേ .അവന്‍ പറഞ്ഞു 
"പണ്ടത്തെ പോലെ ഒന്നും അല്ല ഇപ്പോള്‍ ഇവിടെ ജോലി കിട്ടാന്‍ ഒക്കെ വല്ല പാടാ"
മമ്മാലിയുടെ നെഞ്ചില്‍ ആദ്യത്തെ തിരുമുറിവ് ഉണ്ടായി 
വിസയുടെ ..കാലാവതി..തീര്‍ന്ന ഇന്ന് രാവിലെ അബ്ബാസിന്റെ റൂമില്‍ നിന്നും തിരിച്ചു ..ഷാര്‍ജ എയര്‍പോര്‍ട്ട് ഇലേക്ക് വരുമ്പോളും  അബ്ബാസ്‌  ആദ്യ ദിവസം പറഞ്ഞ വാക്കുകള്‍ മമ്മാലിയുടെ മനസ്സില്‍ തികട്ടി വന്നു 
ഇവിടെ ജോലികിട്ടാന്‍ ഇത്തിരി പാടാ 
ഷാര്‍ജ എയര്‍പോര്‍ട്ട് ലോഞ്ചില്‍ ..തന്റെ  കരിഞ്ഞു പോയ മോഹങ്ങളില്‍ അവസാന ആണി അടിക്കാന്‍ വരുന്ന ..വിമാനത്തെയും കാത്തിരിക്കവേ ..തന്റെ പാസ്പോര്‍ട്ട് ഇന്റെ  അവസാന പേജില്‍ ..........
മമ്മാലി ഇങ്ങിനെ എഴുതി ..."ഗള്‍ഫില്‍ എത്തിക്കിട്ടാന്‍ ആണ് പണി ..ഇവിടെ എത്തിയാല്‍ പിന്നെ പണിയൊന്നും ഇല്ല "         

2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

1990

       1990-91 കാഞ്ഞങ്ങാട്ട്  നെഹ്‌റു  കോളേജില്‍ വെച്ച് നടന്ന  എ  സോണ്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത ."ശിധലികൃധമാകുന മാനുഷിക ബന്ധങ്ങള്‍" എന്ന വിഷയത്തെ അധികരിച്ച്  എഴുതിയ ഈ കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയത്  മാഹി കോളേജിലെ  ഒരു സുഹൃത്തിനു ആയിരുന്നു  കവിയുടെ പേര്‍ നിങ്ങളുടെ അഭിപ്രായ പ്രകടനത്തിനുശേഷം  ഞാന്‍ പ്രഖ്യാപിക്കുന്നത് ആയിരിക്കും 
                  ആകുലതയുടെ  ആല്‍ മരത്തിന്‍ ചുവട്ടില്‍ 
                    ഇനി ഈ നേര്‍ത്ത തിരിമാത്രം 
                   ഹോമ കുണ്ഡതിന്‍  ജിഹ്വയില്‍ നിന്നും 
                   പടുതിരിയായി  തെറിച്ചു വീണ ഈ തിരി 
                     ഒരു കാലത്തിനും വിളക്കാവില്ല
                  ഇവിടുത്തെ ഓരോ വാക്കും  
                 ഓരോ അപകടങ്ങളിലേക്ക് തുറന്നു വെച്ച വാതിലുകള്‍ 
                അമ്മ ; ഓര്‍മയുടെ മുലപ്പാലില്‍ ..
                 സ്നേഹ മധുരിമയ്ക്കപ്പുരം മുലക്കണ്ണില്‍ തേച്ചു തന്ന
                 കയ്പ്പ്  മാത്രം  ഓര്‍മിച്ചു കൊണ്ടിരിക്കുന്ന പുത്രന്‍ മാരുടെ കാലം
                  ഓരോ ബന്ധങ്ങളിലും ധ്രതാരഷ്ട്രാ ആലിംഗനം
                  മുള്ള് വേലി തീര്‍ത്ത കൌരവകാലത്തില്‍
                 നാം ജന്മത്തിന്‍ കണക്കു അച്ഛന്റെ പറ്റു പടിയില്‍
                ചേര്‍ത്ത് കൊണ്ടു ; കണ്ണ് പൊത്തി കളിക്കുന്നു
                  ഇവിടുത്തെ ഓരോ ചുമര്ചിത്രങ്ങള്‍ക്കും
                 ചോരയുടെ തീഷ്ണ ഗന്ധം
                 ഉണങ്ങിയ ചോരയില്‍  കൂനന്‍ ഉറുമ്പുകള്‍
                വലിയ കറുത്ത വൃത്തം ചമയ്ക്കുമ്പോള്‍
                ഞാന്‍ അറിയുന്നു :
                ഇത് തളിരിലകള്‍ക്കു  വളരാനുള്ള കാലമല്ല                                                                                        ഇത് ഒരു ചെടിയ്ക്കും പൂക്കാനുള്ള കാലമല്ല
                    ഇത് ആസുരതയുറെ അമ്ല രസം കുടിച്ചു കൊണ്ട്
                   വിറളി പിടിച്ചോടുന്ന കലികാലതിന്‍
                 അലര്‍ച്ചയില്‍ വിറങ്ങലിചിരിക്കുന്ന
                ബന്ധമേ ഇല്ലാത്ത  ബന്ധനകാലം















          







2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു അടിമയുടെ കഥ

കഴിഞ്ഞ  30 വര്‍ഷത്തെ മാഹി യുടെ ചരിത്രത്തില്‍ ഇല്ലാത്ത്‌ വിധം മാഹി  വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയും
 വ്യാജ റെസിടെന്സി, വാഹന രെജിസ്ട്രെഷ്യന്‍ വേണ്ടി വ്യാജ അഡ്രെസ്സ്  നിര്‍മിച്ചുനല്കള്‍  ഇവയ്ക്കൊപ്പം ചില സംകുചിത  താല്പര്യക്കാര്  ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തെ  നക്കി കൊല്ലാന്‍ ശ്രമിക്കുന്നതും അതിനെതിരെ  
 ഫേസ്ബുക്ക്‌ എന്ന  ഒരു വലിയ പ്ലാട്ഫോം ഉപയോഗിച്ച്   പ്രതിരോധം  തീര്‍ക്കുകയം ചെയ്യുന്ന തു കാണുമ്പോള്‍ 
ഒരു മാഹിക്കാരന്‍ എന്ന നിലയില്‍ തോന്നുന്ന  ചില തോന്നലുകള്‍ ഞാന്‍  പങ്കു വെക്കട്ടെ ഇതില്‍ നിങ്ങള്‍ എത്രപേര്‍ ഇത് ഇഷ്ടപെടുമെന്നോ അല്ലെങ്കില്‍ എന്നെ തെറി വിളിക്കുമെന്നോ ഉള്ള മുന്‍ വിധി എനിക്കില്ല  കാരണം എനിക്ക് ഈ കാര്യത്തില്‍ പ്രത്യേകിച്ച്  താള്‍പര്യങ്ങള്‍  ഒന്നും തന്നെ എനിക്ക്  ഇല്ല 
          പരശുരാമന്‍ മഴു എറിഞ്ഞു സൃഷ്ടിച്ചതാണ് കേരളമെന്നും അങ്ങനെ സൃഷ്ടിക്കപെട്ട  കേരളത്തെ ബ്രാഹ്മിനര്‍ക്ക് ദാനം നല്‍കി എന്നുമുള്ള അബദ്ധ ജടിലമായ ഒരു മിത്ത് ഉണ്ടാക്കിയെടുത് കേരളമെന്ന ഒരു ഭൂ പ്രകൃതിയെ മൊത്തം
തങ്ങളുടെ അവകാശ സ്വത്താക്കി മാറ്റി ജന്മികളും ഭൂ മാടമ്പിമാരെയും ആ മിത്തിന്റെ പുറത്തുകൂടി  ആനെയിക്കുകയും ചെതത് പോലെ  ചില മാടമ്പി മാരെയും  ആശ്രിതരെയും   മാഹിക്കാരും  സൃഷ്ടിച്ചതാണ് എല്ലാ മേഘലയിലും  മാഹിക്കാര്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണം.  സര്‍ക്കാര്‍ ആരു ജനാധിപത്യ രാജ്യത്ത്  തങ്ങളുടെ പൌരന്മാര്‍ക്ക്  അനുവദിക്കുന്ന  അവകാശങ്ങള്‍ പോലും  തങ്ങളുടെ  ഏമാന്‍  ഞങ്ങള്‍ക്ക് "ഏര്‍പ്പാടാക്കി " തന്ന ഔധാര്യമായി കാണുന്ന മറ്റൊരു സമൂഹം ഇന്ത്യ മഹാരജ്യതുണ്ടോ എന്ന് എനിക്കറിയില്ല 
ഒരര്‍ത്ഥത്തില്‍  ഒരു അടിമത്തം.  ഓരോ പുതിയ  പദ്ധതികളും വരുമ്പോള്‍  അതിന്റെ പിന്നില്‍  നടക്കുന്ന  അഴിമതികള്‍ മയ്യഴി സമൂഹം ചര്‍ച്ച ചെയ്യാതിരിക്കാന്‍,  കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ;കേരളത്തിലെ മാധ്യമ സുഹൃത്തുക്കള്‍  എത്രപേര്‍ പുതുച്ചേരി സര്‍ക്കാരിന്റെ ചിലവില്‍ ടൂര്‍ പോയിട്ടുണ്ട് 
ഇപ്പോള്‍ ചിലവിനു ഒന്നും കിട്ടാത്തത് കൊണ്ട് പലരും  എഴുതാന്‍ തുടങ്ങിയിരിക്കുന്നു എന്നത് നേര് 
മാഹിയില്‍ റെസിടെന്‍സി ഏര്‍പ്പാടാക്കി കൊടുക്കുന്ന കഥ പലരും അറിയുന്നത് ഇപ്പോള്‍ മാത്രമാണെങ്കിലും കേരളത്തിലുള്ളവര്‍ക്ക് പോണ്ടിച്ചേരി  റെസിടെന്‍സി കൊടുത്തു കൊണ്ട് മാഹിയില്‍ ജോലിക്ക് പ്രവേശിപ്പിക്കുന്ന കഥ പണ്ടും പലരും പറഞ്ഞു കേട്ടിട്ടുണ്ട്  മാര്‍ഗം രണ്ടു ഫലം ഒന്ന് 
നിങ്ങള്‍ കണ്ണ് തുറന്നു കൊണ്ട് തന്നെ  ഈ കാഴ്ചകള്‍ കാണണം  മാഹിയിലെ ചില വികസന കാഴ്ചകള്‍  ഓരോന്നും ഓര്‍ത്തെടുക്കുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകാറുണ്ട് ഇതിനെ   ലണ്ടന്‍  മോഡല്‍ എന്നും പാരിസ് മോഡല്‍ എന്നും ഒക്കെ പറയാം  ഏഷ്യയിലെ തന്നെ ആദ്യത്തെ  ഹലോഗെന്‍  ബള്‍ബ്‌  നിര്‍മ്മാണ  കമ്പനി  പോന്തയാട്ട് മൈദ കമ്പനിക്കു സമീപം 
തറക്കല്ലിട്ടു  കല്ലുമില്ലാ... ബള്‍ബും ഇല്ല ......... ഇപ്പോള്‍ അങ്ങിനെയോരുകാര്യവും  ആര്‍ക്കും ഓര്‍മയും ഇല്ല  ആ ഭൂമിയും ഏതോ സ്വകാര്യ വ്യക്തിയുടെ കയ്യിലെന്നാണ് കേട്ടറിവ് ...........
ഒരു ദിവസം മാഹിയില്‍ നിന്നും പള്ളൂര്‍ ഇലേക്ക്  വരുമ്പോള്‍ കാണുന്നു  റോഡിന്റെ  ഒത്ത നടുവിലായി  പി ഡബ്ല്യു കാരുടെ വക ഒരു തിളങ്ങുന്ന സാധനം കുഴിച്ചിടുന്നു  മെയിന്‍ റോഡില്‍ മത്രമെല്ല  എല്ലാ താര്‍ ഇട്ട റോഡിലൊക്കെ ഈ തിളങ്ങുന്ന സാധനം കണ്ടു.  രാത്രി ബൈക്കില്‍  വരുമ്പോള്‍  കുറച്ചു കാലം അത് കണ്ടിരുന്നു    ഒരു വര്ഷം കഴിഞ്ഞു  
ഇതേ പി ഡബ്ല്യു  ചേട്ടന്‍ മാര്‍  പുതിയ ടാര്‍ ചെയ്യുന്നു. തിളങ്ങുന  റോഡ്‌ മാര്‍കെര്‍  ടാറിനു അടിയിലും 
ഇപ്പോള്‍ അങ്ങിനെയൊന്നു മരുന്നിനു പോലും കാണാനും ഇല്ല .
നൂറു മീറ്റെര്‍  ഉയരമുള്ള പോസ്റ്റില്‍  നിയോണ്‍ ബള്‍ബ്‌ കത്തുന്നതും   , ആശുപത്രി വികസനം എന്നപേരില്‍  വിലകൂടിയ  സാധന സാമഗ്രികള്‍ വരുന്നതും . കേടു വരുമ്പോള്‍ കോടികള്‍ വിലയുള്ള  ഉപകരണങ്ങള്‍ മൂലക്കിടുന്നതും  മാഹിക്കാരുടെ നിത്യ കാഴ്ചകള്‍ ആയപ്പോഴും ജനം പറഞ്ഞത്  ഇത് സ്വാഭാവികം .
അതെ സ്വാഭാവികം;   പ്രകൃതിക്ക് വിരുദ്ധമായി പോകുന്നത് എല്ലാം . മനുഷ്യന്റെ ആന്തരിക ചോദനകള്‍ക്ക് വിരുദ്ധമായി പോകുന്നതിനെയെല്ലാം മാഹിക്കാര്‍ സ്വാഭാവികം എന്ന് വിളിക്കാന്‍ ശീലിച്ചതോടെ  ബഹൂഭുരിപക്ഷവും  രാജ ഭക്തന്‍ മാരും ആയി തീര്‍ന്നു   ഇതിന്റെ ഏറ്റവും  പ്രത്യക്ഷത്തിലുള്ള ന്യായീകരണം  ഞാന്‍ കേട്ടത്  ഞങ്ങളെക്കാള്‍ ഒക്കെ ബൌദ്ധിക  നിലവാരത്തില്‍ ജീവിക്കുകയും  ചിന്തിക്കുകയും  ചെയ്യുന്നു  എന്ന്  ഞങ്ങള്‍ തന്നെ  വിശ്വസിക്കുന്ന  മയ്യഴി യുടെ കഥാകാരന്‍    ദുബായില്‍  വന്നപ്പോള്‍  പറഞ്ഞത് അന്നത്തെ  മന്ത്രിയും  അദ്ദേഹവും  തമ്മിലുള്ള ബന്ധം   ഫിദല്‍ കസ്ത്രോയും  മാര്‍ക്കേസും  തമ്മിലുള്ള  ബന്ധം പോലെ എന്നായിരുന്നു  അത് കേട്ടപ്പോള്‍  സത്യത്തില്‍   വെള്ളിയാം കല്ലില്‍ നിന്നെല്ല  ഞങ്ങളുടെ തലയില്‍ നിന്നാണ്  തുമ്പികള്‍ പറന്നു പോയത്
 ഒരര്‍ത്ഥത്തില്‍  രാജാക്കന്‍ മാരും  ജന്മികളും  സ്വയം  ഉണ്ടവുകയല്ല   ആശ്രിതന്‍ മാരുടെ  ബാഹുല്യത്താല്‍
സ്രിഷ്ടിക്കപെടുകയം  പിന്നെ ജീവിത രീതിയായി  മാറുകയും  ചെയ്യുക എന്നതാണെലോ  ലോകചരിത്രം
അത് തന്നെ യല്ലേ മാഹിയിലും  സംഭവിച്ചത്  .
പ്രതിരോധം തീര്‍ക്കാന്‍ ഒരു പ്രതി പക്ഷം ഇല്ലാല്ലോ എന്ന നിലവിളിയാണ്    പുതിയതല്ലെങ്കിലും  പഴയ  കരഞ്ഞു തീര്‍ക്കല്‍  സിദ്ധാന്തം.   മാഹിയിലെ  തീവ്ര വിപ്ലവകാരികളില്‍  പലരും  പാദ സേവ  എന്ന വാക്കിനു  നാനാര്‍ത്ഥവും  പര്യായവും  കണ്ടെത്താന്‍ മത്സരിച്ചപ്പോള്‍  . രാജാവും  ആശ്രിതരും  ഒരുപാടു വളര്‍ന്നു പോയി   ആല്‍ഫാ വണ്ണ്‍ പ്രോപെര്‍ടി  പോലെ ...............



2011 ജൂൺ 5, ഞായറാഴ്‌ച

രാംദേവിന്റെ പൊറാട്ട് നാടകവും നാടകാന്ത്യം "കലാപവും


രാംദേവിന്റെ പൊറാട്ട് നാടകവും നാടകാന്ത്യം "കലാപവും "
ബാബാ രാംദേവ് എന്ന പഞ്ചനക്ഷത്ര "യോഗഗുരു" കള്ളപ്പണസാമ്രാജ്യത്തിന് മുകളിലിരുന്ന് കള്ളപ്പണ വിരുദ്ധ നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ യുപിഎ നേതൃത്വം ഭയന്നുവിറച്ചുപോയി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ആ സമരനാടകത്തിനെതിരെ ദൂരക്കാഴ്ച്ചയില്ലാത്തതും ധൃതിപിടിച്ചതുമായ നടപടിയെടുത്തത്. അഴിമതി തടയുന്നതിനും കള്ളപ്പണം കണ്ടെത്തി ഖജനാവിലേക്ക് മുതല്‍കൂട്ടുന്നതിനും യുപിഎയ്ക്ക് കഴിവുമില്ല; സന്നദ്ധതയുമില്ല. അഥവാ അത്തരമൊരു നീക്കം നടത്തിയാല്‍ കേടാവുന്നത് സ്വന്തം ശരീരത്തിനാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുമുണ്ട്; യുപിഎയിലെ ഘടകകക്ഷികള്‍ക്കുമുണ്ട്. അതുകൊണ്ടുമാത്രമാണ് ആള്‍ദൈവങ്ങളുടെയും തട്ടിപ്പുകാരുടെയും പേടിപ്പെടുത്തലുകള്‍ക്കുമുന്നില്‍പോലും കേന്ദ്രസര്‍ക്കാരിന്റെ മുട്ടുവിറയ്ക്കുന്നത്.

അഴിമതി തടയാന്‍ ഒറ്റമൂലിയില്ല. ഏതെങ്കിലും സ്വാമിക്കോ ദിവ്യനോ മാജിക് കാട്ടി സുഖപ്പെടുത്താവുന്ന അസുഖമല്ല അഴിമതി. ലോക്പാല്‍ ബില്‍ വിഷയത്തില്‍ നടന്നുവരുന്ന വാദങ്ങളും വിവാദങ്ങളും വ്യക്തമാക്കുന്നത് കഴിഞ്ഞ ദശകങ്ങളില്‍ ഇക്കാര്യത്തില്‍ അധികമൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. ഈ സംവിധാനത്തെക്കുറിച്ച് ആദ്യമായി ശുപാര്‍ശചെയ്തത് അന്തരിച്ച മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഭരണപരിഷ്കാര സമിതിയാണ്-1969ല്‍ . ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെ സംസ്ഥാനങ്ങളില്‍ ലോകായുക്ത എന്ന പേരില്‍ സമാനമായ സംവിധാനം കൊണ്ടുവരണമെന്നും മൊറാര്‍ജി സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ , സ്വാഭാവികമായും ഉയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് മൊറാര്‍ജി സമിതി നിര്‍ദേശം ദീര്‍ഘകാലം ശീതീകരണിയിലായി. ഇടതുപക്ഷം ചെലുത്തിയ സമ്മര്‍ദത്തെതുടര്‍ന്ന് 1990കളില്‍ ഈ ആശയത്തിനു വീണ്ടും ജീവന്‍വച്ചു; ബൊഫോഴ്സ് കോഴ വിവാദം രാജ്യത്തെ പിടിച്ചുകുലുക്കിയ സന്ദര്‍ഭമായിരുന്നു അത്. ഇടതുപക്ഷം പുറത്തുനിന്നു നല്‍കിയ പിന്തുണയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഐക്യമുന്നണി സര്‍ക്കാര്‍ പൊതുമിനിമം പരിപാടി തയ്യാറാക്കുകയും അംഗീകരിക്കുകയുംചെയ്തു. ഇതില്‍ , സംശുദ്ധഭരണം എന്ന ഭാഗത്ത് ഇങ്ങനെ പറയുന്നു: "അഴിമതിവിമുക്തവും സംശുദ്ധവുമായ ഭരണത്തിന് ഐക്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.

ലോക്പാല്‍ രൂപീകരിക്കാനുള്ള ബില്‍ പതിനൊന്നാം ലോക്സഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ പദവിയെയും ഉള്‍പ്പെടുത്തും. എല്ലാ എംപിമാരും ഓരോ വര്‍ഷവും സ്വത്തുവിവരം ലോക്പാലിനു മുമ്പാകെ വെളിപ്പെടുത്തണമെന്നും വ്യവസ്ഥചെയ്യും". ഒരിക്കല്‍ക്കൂടി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നതായി നടിക്കുന്നവര്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് വിയോജിച്ചു. ദേവഗൗഡ സര്‍ക്കാര്‍ 1997ല്‍ കൊണ്ടുവന്ന ബില്‍ വിവാദത്തില്‍ മുങ്ങിയതിനാല്‍ വെളിച്ചം കണ്ടില്ല. തുടര്‍ന്ന് ഐക്യമുന്നണി സര്‍ക്കാരിന് നേരിട്ട അസ്ഥിരത കാരണം ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 1998 മുതല്‍ ആറുവര്‍ഷം നീണ്ട ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ല, ഇപ്പോള്‍ ഇതേ കൂട്ടരാണ് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ നായകത്വം അവകാശപ്പെടുന്നത്. ഇടതുപക്ഷം സുസ്ഥിരമായ നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലും ഉറപ്പ് ആവര്‍ത്തിച്ചു, "ലോക്പാല്‍ ബില്‍ നിയമമാക്കും". ലോക്പാല്‍ സംവിധാനത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ എന്നതിനുപുറമെ മറ്റ് ഒട്ടേറെ ഗൗരവതരമായ ചോദ്യങ്ങള്‍ക്കും ഉത്തരം കാണാനുണ്ട്. നീതിന്യായ സംവിധാനത്തെ ഉള്‍പ്പെടുത്തണമോ, എംപിമാരുടെ പാര്‍ലമെന്റിനുള്ളിലെ നടപടികളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് നീക്കാനോ പിരിച്ചുവിടാനോ നിയമനരീതിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവര്‍ക്കുതാഴെയുള്ള സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരമില്ലെന്ന് ഭരണഘടന വ്യവസ്ഥചെയ്യുന്നുണ്ട്. ഐഎഫ്എസ്, ഐഎഎസ് തുടങ്ങിയ സര്‍വീസുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരെയും മറ്റും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഭരണഘടനയിലെ ഈ വ്യവസ്ഥ ഭേദഗതിചെയ്യണോ? ലോക്പാലില്‍ ഒരംഗം മാത്രമായാലും നിരവധിപേരുണ്ടായാലും എല്ലാ അര്‍ധജുഡീഷ്യല്‍ അധികാരങ്ങളും കൈയാളണമോ? അങ്ങനെ വന്നാല്‍ സിവിസി, സിബിഐ തുടങ്ങിയ സംവിധാനങ്ങളുടെ പ്രസക്തിയും ആവശ്യകതയും എന്താണ്? ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തല്‍പ്പരകക്ഷികളുമായും കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങള്‍ക്കായി രാജ്യം കാത്തിരിക്കണം. ചര്‍ച്ചകളുടെ ഫലം എന്തായാലും, ഓര്‍ത്തിരിക്കേണ്ട കാര്യം, കൂടിയാലോചനകള്‍ എത്ര നടന്നാലും നമ്മുടെ ഭരണഘടനപ്രകാരം നിയമം രൂപീകരിക്കേണ്ടത് പാര്‍ലമെന്റിലാണ്. അതുകൊണ്ട് മറ്റെന്തൊക്കെ ചെയ്താലും പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതിനിടെ, തീര്‍ച്ചയായും മറ്റ് കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം. ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയുകയാണ്, അല്ലെങ്കില്‍ കടിഞ്ഞാണിടുകയാണ് ലക്ഷ്യമെങ്കില്‍ ലോക്പാല്‍ രൂപീകരിക്കുന്നതുകൊണ്ടുമാത്രം ഇതിന് സാധിക്കുമോ? സുദീര്‍ഘവും ബഹുമുഖവുമായ സമീപനം വഴി മാത്രമേ ഉന്നതസ്ഥാപനങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം ഫലപ്രദമായി നടത്താന്‍ കഴിയൂ. പ്രധാനമന്ത്രിയുടെ പദവികൂടി ഉള്‍പ്പെടുത്തിയുള്ള ലോക്പാല്‍ കൊണ്ടുവരുന്നതിനൊപ്പം മറ്റ് പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കണം  . ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതലയ്ക്കു പുറമെ ജുഡീഷ്യറിയിലെ അംഗങ്ങള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നാല്‍ അതേപ്പറ്റി അന്വേഷിക്കാനുള്ള അധികാരവും ഈ കമീഷന് ഉണ്ടായിരിക്കണം. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്ന് ജഡ്ജിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള ഭരണഘടനാപരമായ മാര്‍ഗം മിക്കവാറും അസാധ്യമായ വിധത്തില്‍ ക്ലേശകരമാണ്. ലോക്പാലിനോടൊപ്പം ദേശീയ ജുഡീഷ്യല്‍ കമീഷനും രൂപീകരിക്കണം. ഇതേപ്പറ്റിയും സര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിക്കണം. ജനാഭിലാഷങ്ങളെ അട്ടിമറിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പണാധിപത്യം വളര്‍ന്നുവരുന്നത് തടയാന്‍ , ഇതിന് കടിഞ്ഞാണിടാനെങ്കിലും അര്‍ഥപൂര്‍ണവും മതിയായ തോതിലുള്ളതുമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്ക് തുടക്കംകുറിക്കണം. രാഷ്ട്രീയമായ ഇടപെടല്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. അതല്ലാതെയുള്ള ദിവ്യത്വ പ്രകടനങ്ങള്‍ പാതിരാവിലെ അസംബന്ധനാടകമായി അവസാനിക്കുകയേ ഉള്ളൂ-ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കണ്ടതുപോലെ

2011 ജൂൺ 3, വെള്ളിയാഴ്‌ച

        ഗണിത ശാസ്ത്രത്തില്‍ ബിരുധനന്തര ബിരുതമുള്ള  മിസ്റ്റര്‍ പൊക്കനും അവന്റെ അച്ഛന്‍  നാണു നായരും ഈയിടെ ഒരു സംവാദത്തില്‍ ഏര്‍പെടുകയുണ്ടായി      മാലോകരുടെ അറിവിലേക്കായി  ഞാന്‍ പൊക്കന്റെയും അച്ഛന്റെയും ഒരു ലഘു ജീവചരിത്രം  ഇവിടെ കുറിക്കുവാന്‍  ഉധേഷിച്ചതാനെങ്കിലും   നാളെ അവരുടെ പേരില്‍ ഒരു വിവാദം ഉണ്ടാകാനുള്ള സാധ്യതയെ മുന്നില്‍ കണ്ടുകൊണ്ടു  ഞാന്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്‍ മാറുകയാണ്‌      ഏതായാലും  നമ്മുക്ക് സംവാദത്തിന്റെ വിവരണങ്ങളിലേക്ക് കടക്കാം
            "എടോ പോക്ക  ഈ മാഹിയുടെ മൊത്തം വിസ്തീര്‍ണം എത്രയാ.......?
                ബിരുദവും കോപ്പും ഒക്കെയുന്റെന്കിലും   എഞ്ചുവടി പഠിപ്പിച്ചു തന്ന അച്ഛന്റെ മുന്നില്‍ പോക്കന്‍
            ഇപ്പോഴും കൊച്ചന്‍ തന്നെ " അച്ഛനിപ്പോള്‍ ഇങ്ങിനെ ഒരു സംശയത്തിനു കാരണമെന്ത് ?
               എടോ ഞാന്‍ ചോദിച്ചതിനു സമാധാനം പറ
                     9 ചതുരസ്ത്ര  മീറ്റര്‍  "
               ഈ ഒമ്പതിന്റെ പ്രത്യകത്യേന്ത് 
            ഒമ്പതിന് ഗണിത ശാസ്ത്രത്തില്‍ വലിയ പ്രത്യേകതയുണ്ട് (കമശസ്ത്രത്തിലും ഒമ്പതിന് പ്രത്യേകത്യുന്റെന്നു  പൊക്കന്‍ അറിവുന്റെന്കിലും  അത് പറഞ്ഞില്ല)
      എടോ ഈ 9 ചതുരത്തില്‍ എത്രയ ജനസംഘ്യ
  പുതിയ കാനേഷുമാരി കയ്യിലില്ലെങ്കിലും ഒരു ഊഹത്തില്‍ പൊക്കന്‍ പറഞ്ഞു നാല്‍പതിനായിരം വരുവായിരിക്കും
        40000 പേരെ ഉള്ളോ  
      നാണു നായര്‍ തന്റെ കയ്യിലെ ഗ്ലാസിലെ ഒരു പെഗ്ഗ് ഒറ്റവലിക്ക് തീര്‍ത്തതിനു ശേഷം പോക്കനോടു വീണ്ടും ചോദിച്ചു  എടോ നാല്പതിനൈരത്തില്‍  ആണും പെണ്ണും പിന്നെ കിടക്കപയില്‍ മുള്ളുന്ന തന്തമാരും  കിടക്കപായില്‍ അപ്പിയിടുന്ന കൊച്ചുങ്ങളും ഒക്കെ ഉള്‍പെ ടുമല്ലോ അല്ലെ ?
  അതെ "
 ഈ നാല്പതിയിരത്തില്‍ നിന്നും ഒരു ഇരുപതിനായിരം കുറച്ചു ബാകി ഇരുപതിനായിരം 
അതില്‍ നിന്നും ഒരു പതിനായിരമേ വെള്ളം അടിക്കുന്നവരായ്  നമ്മുക്ക് സങ്കല്‍പിക്കാം  
ഈ പതിനായിരത്തിന്  വേണ്ടി മാഹിയില്‍ ഒരു മാസം 1500 ലോഡ് മദ്യം വരുന്നുന്റെങ്കില്‍    ഒരു ദിവസം ഒരു ശരാശരി മാഹിക്കാരന്‍ എത്ര പെഗ്ഗ് അടിക്കേണ്ടി വരും
ചോദ്യം കേട്ടതും പൊക്കന്‍ ഒന്ന് ഞെട്ടി ഏത് ല.സ.ഘു പ്രകാരം ഇത് കൂട്ടും
പൊക്കന്‍ അന്ന് മുതല്‍ കണക്കു കൂടി കൊന്റെയിരിക്കുകയാണ്  സ്പെക്ട്രം കേസിലെ രാജയുടെ പൂജ്യതിനെക്കളും വലിയ വലിയ പൂജ്യങ്ങള്‍  കണ്ട പോക്കനെ ഇപ്പോള്‍ മയ്യെലെ ധര്മാസുപത്രിയില്‍ നിന്നും പപ്പുവേട്ടന്റെ സ്വന്തം നാടായ കുതിര വട്ടതെക്ക് മാറ്റി എന്നതാണ് പുതിയ വര്‍ത്താനം
അസൂയാലുക്കളായ ചിലര്‍ മകന് കുടുംബ സ്വത്ത്‌ കൊടുക്കാതിരിക്കാന്‍ നാണു നായര്‍ മകനെ കണക്കു കാണിച്ചു പെടിപ്പിച്ചതാനെന്നും പറയപ്പെടുന്നു
        
          

2011 ജൂൺ 2, വ്യാഴാഴ്‌ച

മാഹിയിലെ ദേശീയ താരങ്ങള്‍

                 മാഹി കോളേജില്‍ കേരളത്തിലുള്ളവര്‍കു പ്രവേശനമില്ല
                      മാഹി യിലെ ആശുപത്രിയില്‍ മാഹിയിലെ ഹെല്‍ത്ത്‌കാര്‍ഡു വേണം
                         മാഹിയില്‍ കള്ള് കുടിക്കാന്‍ മാത്രം തിരിച്ചറിയല്‍ കാര്‍ഡു വേണ്ട 
                            എന്ത് കൊണ്ടു ?
                                 കള്ള് ഷോപ്പ് മുതലാളി മാരെല്ലാം കേരളത്തിലുള്ളവര്‍
                                 ആയതു കൊണ്ട്
                          മാഹിയില്‍ പഠിക്കാന്‍ വരുന്നവന്‍ ഇന്ത്യയില്‍ എവിടെ നിന്ന് വന്നാലും
                         പഠനം കഴിഞ്ഞാല്‍ തിരിച്ചു പോകും
                         കള്ള് കുടിക്കാന്‍ വരുന്നവനും  വില്‍ക്കാന്‍ വരുന്നവനും
                         ചത്താലും മാഹിയില്‍ തന്നെ കാണാറുണ്ട്  
                         അവരാകുന്നു മാഹിയിലെ ദേശീയ താരങ്ങള്‍
                          

അവന്‍ മാഹിയെ വെറുക്കുന്നു

   
         അവനു മാഹിയെ വെറുപ്പാണ്   
                മലയാളം സംസാരിക്കുന്ന തമിളന്‍
               തമിഴരിയാത്ത മലയാളി
               ഒരു നപുംസക അവതാരം
               കേരള രാഷ്ട്രീയം ചവച്ചുകൊണ്ട്
              ദ്രാവിഡ രാഷ്ട്രീയത്തിന്റെ എച്ചില് നക്കുന്നവന്‍                
                 മാഹിക്കാരന്‍ എന്ന് പറഞ്ഞാല്‍ 
                 കേള്‍ക്കുന്നവന്റെ നോട്ടത്തില്‍ എല്ലാം മനസിലായി എന്ന ഭാവം
                 അവന്റെ ജേഷ്ടന്‍ ഒരു നല്ല ഫുട് ബോളെര്‍ ആയിരുന്നു
                 മാഹിയിലെ കളി കഴിഞ്ഞപോള്‍ പിന്നെ കളിയ്ക്കാന്‍
                 സംസ്ഥാനമില്ലാത്തത് കാരണം പള്ളൂര്‍ വയലില്‍ മീന്‍ പിടിക്കുകായനവന്‍
                 അവന്റെ പെങ്ങള്‍ ഒരു നല്ല നര്‍ത്തകിയും ഗായികയും
                മാഹിക്കപുരതുള്ളവര്‍ കലാതിലകവും കലാപ്രതിഭയും ആയപോല്‍
                അവള്‍ക്കു ജോലി സ്പിന്നിംഗ് മില്ലില്‍ മന്തപണി
                
                അവന്റെ അമ്മയുടെ പേര്‍ മയ്യഴി മാതാ
                 അച്ഛന്റെ പേര്‍ പന്തോക്കാവിലച്ചന്‍
                അവന്‍ കാണിക്കയിടുന്നത് ;പ്രാര്‍ത്ഥിക്കുന്നത്‌
                കുഞ്ഞിപ്പള്ളിയില്‍ മാത്രം
                ചരിത്രത്തിന്റെ ഭാണ്ടാരത്തില്‍ അവനു ലാഭമുള്ളത്
                വെള്ളമടിച്ചു  മരിച്ച  അച്ഛനും പിന്നെ തീയിലിരിക്കുന്ന
                കൊറോതെ മൂര്‍ത്തിയും
                    സ്വന്തം സരസ്വതീ വിലാസമായ  കോളേജ് പോലും
                   വില്‍ക്കുമ്പോള്‍ നോക്കി നില്‍കുന്ന മാഹിക്കാരനെ
                 പറയാത്ത തെറിവാക്ക് കെട്ടി കിടനേന്റെ  നാവ് തരിക്കുന്നു