2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

1990

       1990-91 കാഞ്ഞങ്ങാട്ട്  നെഹ്‌റു  കോളേജില്‍ വെച്ച് നടന്ന  എ  സോണ്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത ."ശിധലികൃധമാകുന മാനുഷിക ബന്ധങ്ങള്‍" എന്ന വിഷയത്തെ അധികരിച്ച്  എഴുതിയ ഈ കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയത്  മാഹി കോളേജിലെ  ഒരു സുഹൃത്തിനു ആയിരുന്നു  കവിയുടെ പേര്‍ നിങ്ങളുടെ അഭിപ്രായ പ്രകടനത്തിനുശേഷം  ഞാന്‍ പ്രഖ്യാപിക്കുന്നത് ആയിരിക്കും 
                  ആകുലതയുടെ  ആല്‍ മരത്തിന്‍ ചുവട്ടില്‍ 
                    ഇനി ഈ നേര്‍ത്ത തിരിമാത്രം 
                   ഹോമ കുണ്ഡതിന്‍  ജിഹ്വയില്‍ നിന്നും 
                   പടുതിരിയായി  തെറിച്ചു വീണ ഈ തിരി 
                     ഒരു കാലത്തിനും വിളക്കാവില്ല
                  ഇവിടുത്തെ ഓരോ വാക്കും  
                 ഓരോ അപകടങ്ങളിലേക്ക് തുറന്നു വെച്ച വാതിലുകള്‍ 
                അമ്മ ; ഓര്‍മയുടെ മുലപ്പാലില്‍ ..
                 സ്നേഹ മധുരിമയ്ക്കപ്പുരം മുലക്കണ്ണില്‍ തേച്ചു തന്ന
                 കയ്പ്പ്  മാത്രം  ഓര്‍മിച്ചു കൊണ്ടിരിക്കുന്ന പുത്രന്‍ മാരുടെ കാലം
                  ഓരോ ബന്ധങ്ങളിലും ധ്രതാരഷ്ട്രാ ആലിംഗനം
                  മുള്ള് വേലി തീര്‍ത്ത കൌരവകാലത്തില്‍
                 നാം ജന്മത്തിന്‍ കണക്കു അച്ഛന്റെ പറ്റു പടിയില്‍
                ചേര്‍ത്ത് കൊണ്ടു ; കണ്ണ് പൊത്തി കളിക്കുന്നു
                  ഇവിടുത്തെ ഓരോ ചുമര്ചിത്രങ്ങള്‍ക്കും
                 ചോരയുടെ തീഷ്ണ ഗന്ധം
                 ഉണങ്ങിയ ചോരയില്‍  കൂനന്‍ ഉറുമ്പുകള്‍
                വലിയ കറുത്ത വൃത്തം ചമയ്ക്കുമ്പോള്‍
                ഞാന്‍ അറിയുന്നു :
                ഇത് തളിരിലകള്‍ക്കു  വളരാനുള്ള കാലമല്ല                                                                                        ഇത് ഒരു ചെടിയ്ക്കും പൂക്കാനുള്ള കാലമല്ല
                    ഇത് ആസുരതയുറെ അമ്ല രസം കുടിച്ചു കൊണ്ട്
                   വിറളി പിടിച്ചോടുന്ന കലികാലതിന്‍
                 അലര്‍ച്ചയില്‍ വിറങ്ങലിചിരിക്കുന്ന
                ബന്ധമേ ഇല്ലാത്ത  ബന്ധനകാലം















          







2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഒരു അടിമയുടെ കഥ

കഴിഞ്ഞ  30 വര്‍ഷത്തെ മാഹി യുടെ ചരിത്രത്തില്‍ ഇല്ലാത്ത്‌ വിധം മാഹി  വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയും
 വ്യാജ റെസിടെന്സി, വാഹന രെജിസ്ട്രെഷ്യന്‍ വേണ്ടി വ്യാജ അഡ്രെസ്സ്  നിര്‍മിച്ചുനല്കള്‍  ഇവയ്ക്കൊപ്പം ചില സംകുചിത  താല്പര്യക്കാര്  ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനത്തെ  നക്കി കൊല്ലാന്‍ ശ്രമിക്കുന്നതും അതിനെതിരെ  
 ഫേസ്ബുക്ക്‌ എന്ന  ഒരു വലിയ പ്ലാട്ഫോം ഉപയോഗിച്ച്   പ്രതിരോധം  തീര്‍ക്കുകയം ചെയ്യുന്ന തു കാണുമ്പോള്‍ 
ഒരു മാഹിക്കാരന്‍ എന്ന നിലയില്‍ തോന്നുന്ന  ചില തോന്നലുകള്‍ ഞാന്‍  പങ്കു വെക്കട്ടെ ഇതില്‍ നിങ്ങള്‍ എത്രപേര്‍ ഇത് ഇഷ്ടപെടുമെന്നോ അല്ലെങ്കില്‍ എന്നെ തെറി വിളിക്കുമെന്നോ ഉള്ള മുന്‍ വിധി എനിക്കില്ല  കാരണം എനിക്ക് ഈ കാര്യത്തില്‍ പ്രത്യേകിച്ച്  താള്‍പര്യങ്ങള്‍  ഒന്നും തന്നെ എനിക്ക്  ഇല്ല 
          പരശുരാമന്‍ മഴു എറിഞ്ഞു സൃഷ്ടിച്ചതാണ് കേരളമെന്നും അങ്ങനെ സൃഷ്ടിക്കപെട്ട  കേരളത്തെ ബ്രാഹ്മിനര്‍ക്ക് ദാനം നല്‍കി എന്നുമുള്ള അബദ്ധ ജടിലമായ ഒരു മിത്ത് ഉണ്ടാക്കിയെടുത് കേരളമെന്ന ഒരു ഭൂ പ്രകൃതിയെ മൊത്തം
തങ്ങളുടെ അവകാശ സ്വത്താക്കി മാറ്റി ജന്മികളും ഭൂ മാടമ്പിമാരെയും ആ മിത്തിന്റെ പുറത്തുകൂടി  ആനെയിക്കുകയും ചെതത് പോലെ  ചില മാടമ്പി മാരെയും  ആശ്രിതരെയും   മാഹിക്കാരും  സൃഷ്ടിച്ചതാണ് എല്ലാ മേഘലയിലും  മാഹിക്കാര്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണം.  സര്‍ക്കാര്‍ ആരു ജനാധിപത്യ രാജ്യത്ത്  തങ്ങളുടെ പൌരന്മാര്‍ക്ക്  അനുവദിക്കുന്ന  അവകാശങ്ങള്‍ പോലും  തങ്ങളുടെ  ഏമാന്‍  ഞങ്ങള്‍ക്ക് "ഏര്‍പ്പാടാക്കി " തന്ന ഔധാര്യമായി കാണുന്ന മറ്റൊരു സമൂഹം ഇന്ത്യ മഹാരജ്യതുണ്ടോ എന്ന് എനിക്കറിയില്ല 
ഒരര്‍ത്ഥത്തില്‍  ഒരു അടിമത്തം.  ഓരോ പുതിയ  പദ്ധതികളും വരുമ്പോള്‍  അതിന്റെ പിന്നില്‍  നടക്കുന്ന  അഴിമതികള്‍ മയ്യഴി സമൂഹം ചര്‍ച്ച ചെയ്യാതിരിക്കാന്‍,  കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ;കേരളത്തിലെ മാധ്യമ സുഹൃത്തുക്കള്‍  എത്രപേര്‍ പുതുച്ചേരി സര്‍ക്കാരിന്റെ ചിലവില്‍ ടൂര്‍ പോയിട്ടുണ്ട് 
ഇപ്പോള്‍ ചിലവിനു ഒന്നും കിട്ടാത്തത് കൊണ്ട് പലരും  എഴുതാന്‍ തുടങ്ങിയിരിക്കുന്നു എന്നത് നേര് 
മാഹിയില്‍ റെസിടെന്‍സി ഏര്‍പ്പാടാക്കി കൊടുക്കുന്ന കഥ പലരും അറിയുന്നത് ഇപ്പോള്‍ മാത്രമാണെങ്കിലും കേരളത്തിലുള്ളവര്‍ക്ക് പോണ്ടിച്ചേരി  റെസിടെന്‍സി കൊടുത്തു കൊണ്ട് മാഹിയില്‍ ജോലിക്ക് പ്രവേശിപ്പിക്കുന്ന കഥ പണ്ടും പലരും പറഞ്ഞു കേട്ടിട്ടുണ്ട്  മാര്‍ഗം രണ്ടു ഫലം ഒന്ന് 
നിങ്ങള്‍ കണ്ണ് തുറന്നു കൊണ്ട് തന്നെ  ഈ കാഴ്ചകള്‍ കാണണം  മാഹിയിലെ ചില വികസന കാഴ്ചകള്‍  ഓരോന്നും ഓര്‍ത്തെടുക്കുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകാറുണ്ട് ഇതിനെ   ലണ്ടന്‍  മോഡല്‍ എന്നും പാരിസ് മോഡല്‍ എന്നും ഒക്കെ പറയാം  ഏഷ്യയിലെ തന്നെ ആദ്യത്തെ  ഹലോഗെന്‍  ബള്‍ബ്‌  നിര്‍മ്മാണ  കമ്പനി  പോന്തയാട്ട് മൈദ കമ്പനിക്കു സമീപം 
തറക്കല്ലിട്ടു  കല്ലുമില്ലാ... ബള്‍ബും ഇല്ല ......... ഇപ്പോള്‍ അങ്ങിനെയോരുകാര്യവും  ആര്‍ക്കും ഓര്‍മയും ഇല്ല  ആ ഭൂമിയും ഏതോ സ്വകാര്യ വ്യക്തിയുടെ കയ്യിലെന്നാണ് കേട്ടറിവ് ...........
ഒരു ദിവസം മാഹിയില്‍ നിന്നും പള്ളൂര്‍ ഇലേക്ക്  വരുമ്പോള്‍ കാണുന്നു  റോഡിന്റെ  ഒത്ത നടുവിലായി  പി ഡബ്ല്യു കാരുടെ വക ഒരു തിളങ്ങുന്ന സാധനം കുഴിച്ചിടുന്നു  മെയിന്‍ റോഡില്‍ മത്രമെല്ല  എല്ലാ താര്‍ ഇട്ട റോഡിലൊക്കെ ഈ തിളങ്ങുന്ന സാധനം കണ്ടു.  രാത്രി ബൈക്കില്‍  വരുമ്പോള്‍  കുറച്ചു കാലം അത് കണ്ടിരുന്നു    ഒരു വര്ഷം കഴിഞ്ഞു  
ഇതേ പി ഡബ്ല്യു  ചേട്ടന്‍ മാര്‍  പുതിയ ടാര്‍ ചെയ്യുന്നു. തിളങ്ങുന  റോഡ്‌ മാര്‍കെര്‍  ടാറിനു അടിയിലും 
ഇപ്പോള്‍ അങ്ങിനെയൊന്നു മരുന്നിനു പോലും കാണാനും ഇല്ല .
നൂറു മീറ്റെര്‍  ഉയരമുള്ള പോസ്റ്റില്‍  നിയോണ്‍ ബള്‍ബ്‌ കത്തുന്നതും   , ആശുപത്രി വികസനം എന്നപേരില്‍  വിലകൂടിയ  സാധന സാമഗ്രികള്‍ വരുന്നതും . കേടു വരുമ്പോള്‍ കോടികള്‍ വിലയുള്ള  ഉപകരണങ്ങള്‍ മൂലക്കിടുന്നതും  മാഹിക്കാരുടെ നിത്യ കാഴ്ചകള്‍ ആയപ്പോഴും ജനം പറഞ്ഞത്  ഇത് സ്വാഭാവികം .
അതെ സ്വാഭാവികം;   പ്രകൃതിക്ക് വിരുദ്ധമായി പോകുന്നത് എല്ലാം . മനുഷ്യന്റെ ആന്തരിക ചോദനകള്‍ക്ക് വിരുദ്ധമായി പോകുന്നതിനെയെല്ലാം മാഹിക്കാര്‍ സ്വാഭാവികം എന്ന് വിളിക്കാന്‍ ശീലിച്ചതോടെ  ബഹൂഭുരിപക്ഷവും  രാജ ഭക്തന്‍ മാരും ആയി തീര്‍ന്നു   ഇതിന്റെ ഏറ്റവും  പ്രത്യക്ഷത്തിലുള്ള ന്യായീകരണം  ഞാന്‍ കേട്ടത്  ഞങ്ങളെക്കാള്‍ ഒക്കെ ബൌദ്ധിക  നിലവാരത്തില്‍ ജീവിക്കുകയും  ചിന്തിക്കുകയും  ചെയ്യുന്നു  എന്ന്  ഞങ്ങള്‍ തന്നെ  വിശ്വസിക്കുന്ന  മയ്യഴി യുടെ കഥാകാരന്‍    ദുബായില്‍  വന്നപ്പോള്‍  പറഞ്ഞത് അന്നത്തെ  മന്ത്രിയും  അദ്ദേഹവും  തമ്മിലുള്ള ബന്ധം   ഫിദല്‍ കസ്ത്രോയും  മാര്‍ക്കേസും  തമ്മിലുള്ള  ബന്ധം പോലെ എന്നായിരുന്നു  അത് കേട്ടപ്പോള്‍  സത്യത്തില്‍   വെള്ളിയാം കല്ലില്‍ നിന്നെല്ല  ഞങ്ങളുടെ തലയില്‍ നിന്നാണ്  തുമ്പികള്‍ പറന്നു പോയത്
 ഒരര്‍ത്ഥത്തില്‍  രാജാക്കന്‍ മാരും  ജന്മികളും  സ്വയം  ഉണ്ടവുകയല്ല   ആശ്രിതന്‍ മാരുടെ  ബാഹുല്യത്താല്‍
സ്രിഷ്ടിക്കപെടുകയം  പിന്നെ ജീവിത രീതിയായി  മാറുകയും  ചെയ്യുക എന്നതാണെലോ  ലോകചരിത്രം
അത് തന്നെ യല്ലേ മാഹിയിലും  സംഭവിച്ചത്  .
പ്രതിരോധം തീര്‍ക്കാന്‍ ഒരു പ്രതി പക്ഷം ഇല്ലാല്ലോ എന്ന നിലവിളിയാണ്    പുതിയതല്ലെങ്കിലും  പഴയ  കരഞ്ഞു തീര്‍ക്കല്‍  സിദ്ധാന്തം.   മാഹിയിലെ  തീവ്ര വിപ്ലവകാരികളില്‍  പലരും  പാദ സേവ  എന്ന വാക്കിനു  നാനാര്‍ത്ഥവും  പര്യായവും  കണ്ടെത്താന്‍ മത്സരിച്ചപ്പോള്‍  . രാജാവും  ആശ്രിതരും  ഒരുപാടു വളര്‍ന്നു പോയി   ആല്‍ഫാ വണ്ണ്‍ പ്രോപെര്‍ടി  പോലെ ...............